Activate your premium subscription today
പുഴയുടെ ഭംഗിയിൽ നിന്നും തിരിഞ്ഞു പോകാനായില്ല. പതിയെ പുഴയോടടുത്തു. ഒഴുകുന്ന വെള്ളത്തിൽ കാലിനെ നടത്തി; പാദങ്ങളെ ജലത്തുള്ളികൾ മെല്ലെ തൊട്ടുതലോടി. നല്ല തണുപ്പ്, ഉഷ്ണക്കാറ്റ് തളർത്തിയില്ല. പുഴയുടെ ഒഴുക്ക് മെല്ലെമെല്ലെ കൂടി വരുന്നതുപോലെ അനുഭവപ്പെട്ടു.
പമ്പയുടെ ആഴങ്ങളിലേക്ക് താഴ്ന്നു കൊണ്ടിരിക്കുന്ന നെടുംകരയുടെ ക്യാപ്റ്റൻ ഹരിയുടെ തലുമുടിയിൽ ഒരു കൈവന്ന് പിടിച്ച് ഉയർത്തി... 'ഭരതൻ..!' വെള്ളത്തിൽ നിന്നും ഉയർന്ന ഭരതന്റെ കൈകളിൽ അബോധവസ്ഥയിലായ ഹരിയെ കണ്ട് പള്ളിയോടത്തിലുള്ളവർ സ്തംബ്ധരായി.
പ്രിയേ... പ്രിയതരമേ... ഇരിപ്പിടം ശൂന്യമായൊരാത്മാവ് ഞാൻ. കിളി പറന്നുപോയ കൂട്ടിലെ കിളികൊഞ്ചൽ തേടും വ്യാമോഹി ഞാൻ. നീ നട്ടുവളർത്തിയ ലില്ലിച്ചെടികൾ പൂങ്കാവനത്തിൽ കരിഞ്ഞുകിടക്കുന്നു. പൂക്കൾ കൊഴിഞ്ഞ ചില്ലകളിൽ ദേശാടനക്കാരും ചേക്കേറാൻ വരുന്നില്ല. ഇവിടെ, നിന്റെ കാർക്കൂന്തൽ വീശുന്ന
ആളാരായിരിക്കും എന്നറിയാനുള്ള വേവലാതിയിൽ അകപ്പെട്ടിരിക്കുമ്പോഴാണ് ഫോണിലേക്ക് ഒരു കോൾ വന്നത്. ഈ സമയത്ത് ഇത്ര കൃത്യനിഷ്ഠയോടെ ഇപ്പോൾ വിളിക്കാൻ തന്റേത് മാത്രമാവാൻ പോകുന്ന ശ്രീജിത്ത് ഏട്ടനല്ലാതെ മാറ്റാരുമില്ലെന്നറിഞ്ഞു കൊണ്ട് തന്നെയാണ് അവൾ മറ്റൊന്നും നോക്കാതെ ആ ഫോൺ കോൾ എടുത്തതും...
അമ്മേ, അച്ഛന്റെ കാലിലെ ഈ പാട് എന്താ? അച്ഛനെ കുളിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അമ്മയോട് തിരക്കി. അമ്മ മറുപടി പറയാൻ അൽപ്പം ബുദ്ധിമുട്ടി. പതുക്കെ കൈനീട്ടി ആ മുറിപ്പാടിൽ ഒന്ന് തൊട്ടു തലോടി, കരച്ചിലടക്കാൻ പാടുപെട്ടു..!! ഒരു ദിവസം രാത്രിയിൽ നീ വിശന്നു കരഞ്ഞു, അന്ന് നിന്റെ വിശപ്പടക്കുവാൻ വീട്ടിൽ
തെരുവിൽ പുഴുത്തു മരിച്ച ആളറിയാത്തൊരാളെക്കുറി– ച്ചായിരുന്നു അന്നത്തെ ചർച്ച അതുവഴി മൂക്ക് പൊത്തിപോയവർ തൂവാല കൊണ്ട് മുഖം മറച്ചവർ അറപ്പിനാൽ വെറുപ്പോടെ ജഡത്തിന് ചോടെ തുപ്പിയവർ എല്ലാവരുടെയും അനുമാനകോണുകൾ മരിച്ച മനുഷ്യന്റെ വ്രണത്തിലെ മെല്ലെയനങ്ങുന്ന പുഴുവിനെപ്പോലെ കോർത്തിണക്കപ്പെട്ടു 'പട്ടിണി
"കാശെല്ലാം അച്ഛന്റെ പേർക്കാണ് അയച്ചിരുന്നത്. ഒന്നിനും ഒരല്ലലും വരുത്തിയിട്ടില്ല. പിന്നെന്തിനാണാവോ" അകത്തു നിന്നും എല്ലാവരും കേൾക്കെ മകന്റെ ആത്മഗതം. മരണത്തിനു തലേന്നാൾ കൂടി പണത്തെച്ചൊല്ലി അച്ഛനും മോനും തർക്കിച്ചതിനു സാക്ഷികളായിരുന്നു മകന്റെ ചെരിപ്പുകൾ.
പെട്ടന്ന് ചെന്നോളൂ, ദഹനം കഴിഞ്ഞതേ ഉള്ളൂ.. ആരെയെങ്കിലും അറിയിക്കാം എന്ന് വച്ചാല്‍ നിങ്ങളെല്ലാവരും എവിടെയാണ് താമസം എന്നൊന്നും ഇവിടെ ആര്‍ക്കും അറിയാതായിപ്പോയി. അറിയിക്കേണ്ടന്നായിരിക്കും ദൈവ നിശ്ചയം. പനിയായിട്ടു രണ്ടു ദിവസം ആ ചാരുകസേരയില്‍ തന്നെ കിടപ്പായിരുന്നു.
ഒടുവിൽ ഗോവിന്ദന്റെ വീട്ടിൽ ട്യൂഷന് പോയ കുട്ടികളാണ് ആ നഗ്ന സത്യം കണ്ടു പിടിച്ചതു ഗോവിന്ദന്റെ മോന്റെ കോപ്പിയിൽ ഗുജറാത്ത് എന്നെഴുതിയിട്ടുണ്ട്. അതോടെ ഗോവിന്ദന്റെ ഉൽഭവം കണ്ടുപിടിക്കാൻ പറ്റിയതിൽ പലർക്കും ആശ്വാസം ആയി. എന്തെങ്കിലും വിവരം കിട്ടിയല്ലോ?
അകത്തിരുന്ന ആളുടെ പരാതി പരിഹരിച്ചതിന് ശേഷം അടുത്ത ആളെ വിളിക്കാൻ പറഞ്ഞു കൊണ്ട് ഫ്ലാസ്ക്കിലെ വെള്ളം ഗ്ലാസിൽ പകർന്ന് കൊണ്ടിരിക്കുമ്പോൾ ആണ് അമ്മു എന്നെ കാണുന്നത് എന്ന് തോന്നുന്നു. ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് നേരെ എന്റെ അടുത്തേക്ക്.
കോളേജിൽ പഠിക്കുന്ന കാലം.. എന്റെ ഏറ്റവും ആത്മാർഥ സുഹൃത്താണ് രാഹുൽ. അവൻ ആത്മാർഥമായി സ്നേഹിക്കുന്ന പെൺകുട്ടിയാണ് ജൂനിയറായി പഠിക്കുന്ന വർഷ. പക്ഷെ വർഷയ്ക്ക് അന്ന് ഇവനോട് കാര്യമായ പ്രണയം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അങ്ങനെ ഒരു ജനുവരി 20 ന് പാതിരാത്രി രാഹുൽ എന്നെ വിളിച്ചു. നാളെ അവളുടെ പിറന്നാൾ ആണ്..
ഇളവെയിലേൽക്കുവാനിനിയുമൊരു പൊന്മാൻ ഇതുവഴി വരുമെന്നേ കൺ പാർത്തിരിക്കുക തുമ്പിതുള്ളാൻ തുഴയെറിയാൻ തുമ്പപ്പൂ നുള്ളാൻ ഉത്തരീയം ചുറ്റിയൊരു ഊഞ്ഞാലിലാടാൻ ഓണനിലാവിലിനിയും കവിത പെയ്യുമെന്നോതുക ശാരികേ, അന്നൊരൂടുവഴിയിലാർദ്ര നിലാവൽപം മങ്ങി നിൽക്കേ ആരുമറിയാതെ നിൻ കാർകൂന്തലിൽ ഞാൻ ചാർത്തിയ കനകാംബരമിനിയും
നിങ്ങൾക്കൊക്കെ എന്ത് സുഖാലേ? പരീക്ഷയ്ക്ക് അധിക സമയം, ജോലിക്കിളവ്, ബസ്സിൽ സീറ്റ് അങ്ങനെ എന്തൊക്കെ ആനുകൂല്യങ്ങളും, സംവരണങ്ങളും, പരിഗണനകളുമാ.. ഞങ്ങൾക്കൊക്കെ എന്തൊരു കഷ്ടാന്ന് നോക്കിയെ എല്ലാരുടേം കൂട്ടത്തിലിടിച്ചു കേറണ്ടേ?? മുഴുവനും എഴുതാൻ സമയം തികഞ്ഞില്ലെന്നേ...!! പരീക്ഷ കഴിഞ്ഞിറങ്ങിയ നജൂനോട് ഹർഷ ഇത്
കരയുകയാണ്; തകർന്ന സ്വപ്നങ്ങളുടെ അന്ത്യശ്വാസത്തിൻ ഞരക്കം കേട്ടുണർന്ന സൂര്യ കിരണങ്ങളും.. തെല്ലുമാശ്വാസം നൽകാൻ കഴിയാതെ ആ കിരണങ്ങളും നിരാലംബരായി വീണുടഞ്ഞ ജീവനിലേക്ക് രോദനത്തിൻ പുലരിയാൽ കണ്ണീർ കിരണങ്ങൾ പകർത്തിയില്ലേ.. വിറകൊണ്ട ഭൂമിക്കറിയില്ലല്ലോ ഒരുപാട്
മാവു പൂത്തതു കാൺകേ മാനസം രാഗാർദ്രമായ് പ്രേമവും, വസന്തവും സിരയിൽ സരയുവായ് യൗവ്വനം തളിർക്കുന്നു കുടമുല്ലപ്പൂവായി കണ്ണാന്തളി തേടി കാടുകൾ കയറുന്നു ചില്ലയും, ഇലകളും ഉമ്മ വച്ചീടുന്നെന്നെ നിൻ കരവല്ലിയാലെ വരിഞ്ഞുമുറുക്കുന്നു കശുമാന്തോപ്പിൽനിന്നും മഞ്ഞ മാമ്പഴത്തിന്റെ മധുരം ചോരാതെ
"അപ്പോ, എന്റെ പേരിലെഴുതിയ ഈ രസീതിൽ എന്റെ നാള് എഴുതാൻ നിങ്ങക്കെങ്ങനെ ഓർമ്മവന്നു." "ഹാ, അത് എനിക്കറിയാമ്പാടില്ലേ! കരിംപൂരാടക്കാരെ കെട്ടിയാൽ ഭർത്താവ് പഴി കേൾക്കേണ്ടിവരുമെന്ന്!" തമാശയ്ക്കു പറഞ്ഞതാണെങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞു.
കനൽകാറ്റിൽ ഉഴലുന്ന ഒരു ചെറു കരിമിഴി വിഹഗം ചിറകു വിടർത്തി. കണ്ണുതുറന്നു കാണാത്ത ലോകത്തെ കാഴ്ച്ചകൾ കണ്ണുനിറയെ ഒപ്പിയെടുക്കാൻ കാനന സൗന്ദര്യം നിറച്ചോരു കണ്മണി. കാഴ്ചകൾക്ക് സൗന്ദര്യം നൽകുവാൻ കാനന കുമാരൻ കൈപിടിച്ചവളെ, കാൽചിലമ്പിന്റെ താളത്തിലവളുടെ കിന്നാരം പറച്ചിലുകൾ കേട്ടില്ല ആരും. കാടിനെ
മകൻ പഠിച്ചു ഉദ്യോഗസ്ഥൻ ആയപ്പോൾ സ്വന്തം വീടിന്റെ കുറവുകളെക്കുറിച്ച് അവൻ പറഞ്ഞു തുടങ്ങി. പിന്നെ ഒന്നും ആലോചിച്ചില്ല. ആധാരം മകന്റെ പേരിൽ കൈമാറി. പുരപണി തുടങ്ങി. പ്ലാനും കണക്കുമൊക്കെ വലിയ എഞ്ചിനീയറെക്കൊണ്ട് വരപ്പിച്ചു.
അയാൾ വെബ്സൈറ്റിൽ തിരയാൻ തുടങ്ങി. വൃക്കയ്ക്കും കണ്ണിനും കരളിനും ഹൃദയത്തിനും വേണ്ടിയുള്ള രോഗികളുടെ നിലവിളികളാണ് എങ്ങും. അതിലൊക്കെ കുറച്ചു നാൾ കൂടി ജീവിക്കാനുള്ള, തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരിക്കലെങ്കിലും കാണാനുള്ള; ആരോഗ്യത്തോടെ ജീവിക്കാനുള്ള മനുഷ്യരുടെ അദമ്യമായ ആഗ്രഹങ്ങളായിരുന്നു.
1. ഞാൻ കിരണ ശോഭ എരിയുന്ന കാലത്ത് ഞാൻ നടന്നടുത്തു, ചിരകുന്ന ഹൃദയവും ചിതലാർന്ന മനസ്സിലും താണ്ടിയകലങ്ങൾ പൊഴിയുന്ന ഇലയിലും പുകയുന്ന ശിരസ്സിലും, നുരയാർന്ന പകലിലും നുകരാത്ത തേനിലും, പ്രണയാർദ്രമായ പല വഴികളും തേടി വിടരുന്ന പീലികളിലെ വിടവുകൾ തെളിയുന്നു, ചിതയറ്റ വാക്കുകൾ കലരാതെ
കൊന്നിട്ടും കൊന്നിട്ടും തീരാപകയുമായി കൊല്ലുകയാണവർ പിന്നെയും പിന്നെയും. ഭൂമിയിൽ സ്വർഗ്ഗം വിതയ്ക്കുവാൻ വന്നവർ സത്യത്തെയെന്നു മുയർത്തിപ്പിടിച്ചവർ സ്വാതന്ത്ര്യബോധ മുൽഘോഷിച്ചു നിന്നവർ മാനവികതക്കായി ജീവൻ ത്യജിച്ചവർ ഹിംസയെയെന്നും തള്ളിപറഞ്ഞവർ അത്തരമാളിൽ പ്രമുഖനാം
ഈ രാവ് താണ്ടുവാൻ ഇനിയുമേറെ യാമങ്ങൾ കരുതലോടെ അപരിചിത മുഖങ്ങൾക്കിടയിൽ അവരിലൊരാളായ് ഞാനും. ത്യാഗത്തിന്റെ ആഴമറിഞ്ഞുള്ള ഈ യാത്രയിൽ കാണുന്നു ഞാൻ നീണ്ട നിശബ്ദതയ്ക്കുള്ളിൽ നീ സ്വയം ഉരുകുന്നതും. എന്റെ യാത്ര ഇന്ന് ഇവിടെ എത്തി നിൽക്കുമ്പോൾ മറ്റൊരു ഒറ്റുകാരന്റെ നാണയ കിലുക്കം എന്റെ ഉള്ളിലും
ജീവിതവിജയം തന്നളവുകോലിന്നെന്തിതു പാരിതിൽ പൊന്നോ പൊരുളോ ആസ്തിതൻ കീർത്തിയോ കനകംകൊണ്ടൊരാലയം തീർത്തവനോ സ്നേഹംകൊണ്ടു കൂടുകൂട്ടിയവനോ ആരാവാം വിജയമാം ചേലേറും ചിറകേറി പറന്നുയർന്നോൻ സമ്പത്തുകൊണ്ടളക്കുന്നു നാമിന്നു ജയത്തെ ഇതു സത്യമോ, മിഥ്യയോ എന്നിലെ ചിന്തതൻ ചൂളയിലുരുകിയതോ ധനമുള്ളവരേവരും
അവർ എന്നെ വിളിച്ചു മുകളിൽ താമസിക്കാൻ വരുന്നുണ്ടെന്ന് പറഞ്ഞു. എന്തിനാണ് മുകളിൽ തനിയെ കഴിയുന്നതെന്നും, താഴെ രണ്ട് മുറിയുണ്ടല്ലോ, അതിൽ ഒന്നിൽ ചേച്ചി കിടന്നോളൂ എന്ന് പറഞ്ഞു. അന്ന് വെകുന്നേരം മകൻ അമ്മയെ കൊണ്ടുവന്നാക്കി. ആ മകനോട് ഞാൻ ഒന്നും ചോദിച്ചില്ല,
കിളിയപ്പോൾ ബുദ്ധനാവുകയായിരുന്നു, ഉയർന്ന് ആകാശമാകുമ്പോഴും താഴ്മയുടെ വേരിടങ്ങളെ ചിറകോട് ചേർക്കുന്നു, പകലിനെ പകുത്ത് പഞ്ചശീലങ്ങളെ പങ്കുവെക്കുന്നു, ചില്ല, ഇലയിലെന്ന പോലെ തൂവലിൽ തൊട്ടു വെച്ച് കൂർത്ത
കരിനീല ആകാശത്തിലത്ര ആഴത്തിൽ വേരാഴ്ത്തി നിൽക്കുമൊരു കദന കാവ്യ തന്തുവിനെ നിന്റെ ദുഃസ്വപ്നങ്ങളുടെ തടവറയിലേക്കെന്തിനു വിവർത്തനം ചെയ്യുന്നു ശാരികേ നീ ഏഴു കടലിനുമപ്പുറം, വെയിൽ തിന്ന് നരവീണ എന്റെ വസന്തങ്ങളിൽ, പ്രണയഗീതികളെ സന്നിവേശിപ്പിച്ച് പുതിയൊരു മൗനരാഗം കറന്നെടുക്കാമെന്ന് വൃഥാ കനവ് കെട്ടായ്ക
ദൈവത്തിന്റെ ചാരന്മാര് ചിലപ്പോള്‍ മനുഷ്യരുടെയിടയില്‍ ഇറങ്ങിവരാറുണ്ട്. എത്ര മറച്ചുവെച്ചാലും ചിലപ്പോള്‍ ആ ദൈവീകത മറനീക്കിപ്പുറത്തുവരും. തെരുവിനെ സാഗരമാക്കി നന്മയുടെ ചങ്ങാടപ്പലകകളില് ‘മനുഷ്യരെ പിടിക്കാന്‍പോയ’ സ്ത്രീ വീഥികള്‍തോറും സ്നേഹവും, സൗഖ്യവും, സമാധാനവും, സംരക്ഷണയും വാരിത്തൂകി
ചെറിക്കാക്കാ.. ഇഞ്ചെപ്പാക്ക് പൂക്കോട്ടുംപാടത്ത്ന്ന് ഒര് ആക്സിഡന്റ് പറ്റി. ഇത് പറയാൻ ന്റെ ഫ്രണ്ട് ഗഫൂറാ വിൾച്ചത്. ഇതും പറഞ്ഞവൻ മേശയിലിരുന്ന വെള്ളക്കുപ്പിയിൽ നിന്ന് ആർത്തിയോടെ വെള്ളം കുടിച്ചു പരവേശം മാറ്റി.
ചുടുകാറ്റ് നിത്യേന ചുംബിച്ചുണർത്തുന്ന സഹനങ്ങളെരിയുമീ മണലാരണ്യത്തിൽ ഇത്ര വിദൂരത്തിരുന്നും ഏകാന്തമായ് ഞാനെന്റെയുൾക്കാമ്പിൽ നെയ്യുന്ന സ്വപ്നങ്ങളിൽ അതിജീവനത്തിന്റെ ആത്മഹർഷങ്ങളിൽ നിറച്ചാർത്തായെൻ നാടിൻ സ്മൃതികളാൽ വിരഹവിഷാദത്താൽ മനമുരുകുമ്പോഴും ഈ മൗനത്തിൻ മരുഭൂവിൽ സമാശ്വാസമായ്
എല്ലാം പരീക്ഷണങ്ങളായിരുന്നു, എഴുതാതെ കടന്നു പോയ പരീക്ഷകൾ.. എന്റെ പേനത്തുമ്പിൽ നിന്നും മഷി അടർന്നു വീഴുന്നത് കാത്ത്, ഉത്തരക്കടലാസുകൾ അക്ഷമരായി. ഘടികാരസൂചികൾ ധൃതിപിടിച്ച് ഓടിക്കൊണ്ടിരുന്നു, അവയ്ക്കൊപ്പം ഓടി എത്താനാകാതെ യന്ത്രവണ്ടികൾ, പുകതുപ്പിക്കിതച്ചു. അടഞ്ഞ ഇരുമ്പു
ഒറ്റയടിപ്പാതയ്ക്കരികിലെ പാലമരം, അതിൽ യക്ഷിയുണ്ടത്രേ! ആദ്യമൊക്കെ നേരമിരുട്ടിയാലായിരുന്നു അതുവഴി ആരും പോകാതെയായത്, പിന്നെപ്പിന്നെ പകലിന്റെ വെട്ടത്തിലും ആ വഴി വിജനമായി മാറി! യക്ഷിയോടുള്ള ഭയം, അത് പാലയോടുമായി! വർഷവും, ശിശിരവും, വസന്തവും, ഹേമന്തവും എല്ലാം പാലമരത്തിന് ഒരുപോലെയായി. പക്ഷികൾ
കെട്ടി വരിഞ്ഞ മരലോഡുമായി വളഞ്ഞ് പുളഞ്ഞ ആ മലമ്പാതയിറങ്ങുമ്പോഴും മുജീബിന്റെ മനസ്സിൽ ആ ചോദ്യം തികട്ടിത്തികട്ടി വന്നു കൊണ്ടേയിരുന്നു. ആരാണ് ആച്ചുട്ടി. എന്തായിരിക്കും ആച്ചുട്ടി ഇങ്ങനെയായത്? എങ്ങനെയായിരിക്കും അവർ ഇത്രയും കരുത്തയായത്.?
ഇത് പോലൊരു വേല നടന്ന ദിവസമായിരുന്നു ജാനകിയുടെ അമ്മ വസുധയെയും കാണാതായത്. എത്രയൊക്കെ തിരഞ്ഞും കണ്ടെത്താൻ കഴിഞ്ഞില്ല. സാധാരണ വേലദിവസം രാത്രി കാണാതാകുന്നവരെയൊന്നും പിന്നീടാ നാട്ടിലാരും കണ്ടിട്ടില്ല. പക്ഷെ പതിവിനു വിപരീതമായി പിറ്റേ ദിവസം വലിയം തോട്ടിൽ വസുധയുടെ ശവം പൊന്തി.
മനസ്സില്‍ പലപ്പോഴും തുറന്നുനോക്കുന്ന, ആസ്വദിക്കുന്ന ചില ഓര്‍മകളുണ്ട്. ആ ഓര്‍മകളുടെ ഒരു പേജില്‍ കുറിച്ചിട്ടിരിക്കുന്ന പേരാണ് പത്മരാജന്. ഉറക്കം കൂടുകൂട്ടുന്ന മിഴികളുള്ള അദേഹത്തെ ഞാന്‍ കാണുന്നത്- കാടും, മഞ്ഞും, പാറക്കൂട്ടങ്ങളും- ഇണചേര്ന്നുറങ്ങുന്ന മനോഹരമായ ഒരു കുളക്കരയില്‍
രാത്രിയിൽ നിലാവിന്റെയലകൾ ഒളിച്ചുകടക്കുന്ന മുറിയിൽ ഉറക്കമില്ലാത്ത കണ്ണുകളുമായി അയാൾ ആ പെയിന്റിംഗിൽ നോക്കി സമയം കഴിച്ചു. നിലാവിൽ അവളുടെ ചുവന്ന ഉടയാടകൾ ഉലയുന്നതായി അയാൾക്കനുഭവപ്പെട്ടു. നീല നക്ഷത്രങ്ങൾ പോലെയുള്ള അവളുടെ കണ്ണുകളിൽ തെളിയുന്നതെന്താണ്?
കുട്ടികൾക്ക് മുന്നിൽ നിറഞ്ഞാടിയ കാർട്ടൂൺ കഥാപാത്രങ്ങൾക്ക് ജീവൻ വെച്ചപ്പോൾ കഥാപാത്രങ്ങൾ വഴിയോരങ്ങളിൽ തടിച്ചു കൂടി അവർ ഒറ്റ വരിയായി രൂപപ്പെട്ടു പതിയെ നിർമാതാക്കൾക്ക് മുന്നിലേക്ക് നീങ്ങി തങ്ങളുടെ വേതനത്തിനായി കൈ നീട്ടി വേതനമില്ലാപ്പണിക്കാർ വേതനം ആവശ്യപ്പെടുന്നത് കണ്ട എഴുത്തുകാരി അമ്പരന്ന്
ആദ്യം മുതൽ അവസാനം വരെ വിവാഹ കർമ്മങ്ങൾക്ക് താൻ കൂടെയുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ പോലും ഡോറയുടെ മുഖത്ത് നോക്കിയില്ല, അഥവാ നോക്കിയെങ്കിൽ തന്നെ അതെ നിമിഷം അയാൾ കണ്ണുകൾ പിൻവലിച്ചു. നിസ്സഹായനായ ഒരു കാമുകനെപോലെ അയാൾ യാന്ത്രികമായി ആ ചടങ്ങുകളിൽ പങ്കെടുത്തു.
വിഷുവിനു തലേന്നു ഡ്യൂട്ടി കഴിഞ്ഞ് 'ഗോമതി'യെ കാത്തു നിൽക്കുമ്പോഴാണ് ഈശ്വരൻ ഭാമയുടെ വർഷങ്ങളായുള്ള പ്രാർഥന കേട്ടത്. താൻ നിൽക്കുന്നതിന്റെ തൊട്ടപ്പുറത്ത് തന്നെ നോക്കി നിൽക്കുന്ന ഒരു ചെറുപ്പകാരൻ. ഭാമയും നോക്കി. അവന്റെ മുഖത്തെ കൗതുകം അവൾ കണ്ടു.
എന്റെ മഴയെ നിന്നോടെനിക്കെന്തു- പ്രണയമെന്നാരോ ചൊല്ലിയ, പൊഴിയിൽ ഞാൻ ഒരു പുഴയായൊഴുകി.. വരണ്ടുപോയെന്നിലേക്ക് തഴുകിയിറങ്ങിയ നിൻ സ്പർശനത്തിൽ ഞാൻ കുളിരണിയവേ.. മഴപ്രാവുകൾ ചുംബനമേകി, എൻ വദനം ചെന്നിണമാർന്നു. മിഴികളിൽ പൂവിട്ട കണ്ണീർക്കണങ്ങളെ, നിൻചുംബനത്താലൊപ്പി- യെടുത്തതും നിന്നെ, പ്രണയിച്ചൊരാ
അണക്കെട്ടു റോഡിലൂടെ ഏന്തിയും വലിഞ്ഞും മറുകര എത്തി. കുറേ നേരം കാത്ത് നിന്ന് ബസ് വന്നു. പ്രതീക്ഷിച്ച പോലെ തന്നെ പെരുന്നാളിനുള്ള ആളുണ്ട്. വല്ല വിധേനയും ബസ്സിൽ കയറിപറ്റി. സൂചി കുത്താൻ ഇടമില്ല ബസ്സിൽ.. കേറിയപ്പോളൊ..! വാലു കുരുത്ത പിള്ളേർ അന്നും ഉണ്ട്.
തലപൊക്കി നിൽക്കുന്ന ഇലഞ്ഞി മരച്ചോട്ടിൽ തനിച്ചിരുപ്പൊണ്ടൊരു ചാരുബെഞ്ച്. തളിരില വാർന്നു കിടക്കുന്ന വക്ഷസിൽ പ്രണയാർച്ചനകൊണ്ട് നിത്യ പൂജ. നറുഗന്ധം പരത്തിയ ഉണങ്ങിയ പൂക്കൾ എത്ര നിസ്വാർഥ പ്രേമത്തിന് സാക്ഷിയായി. തൊടാതെ തൊടുന്ന വിരലുകളും നേരുള്ള നോട്ടവും ഒപ്പം പറയാൻ ബാക്കിവെച്ച ഇഷ്ടങ്ങളും
നാം ജന്മാന്തരങ്ങളായ് ഒതുക്കപ്പെടാൻ വിധിക്കപ്പെട്ടവർ ഗർഭ തടവറയിൽ നാന്ദി കുറിച്ച് ഭ്രമണ കാലങ്ങളെ അതിജീവിച്ചു അതിരില്ലാത്ത പ്രപഞ്ചത്തിന്റെ ബ്രഹ്മകൽപ്പനയിലേക്ക് പൊക്കിൾക്കൊടിയറുത്തു ആരോ കൽപ്പിക്കുന്ന വിഹ്വല വിചാരണയേറ്റ് വിധിക്കപ്പെട്ട് ഒതുക്കപ്പെടലിന്റെ പീഡാ സഹനങ്ങൾ ഏറ്റുവാങ്ങാൻ കടന്നു
മിസ്റ്റർ മേനോൻ താൻ ഒരു കാര്യമറിയണം, അയാളുടെയും തന്റെ മകളുടെയും ഒരേ രക്തം തന്നെയാണെടോ! പക്ഷേ തനിക്കതു മനസ്സിലായിരുന്നില്ല. തനിക്കതു ബോധ്യപ്പെടാൻ ദൈവം കാണിച്ചു തന്ന ഒരു വഴിയാണിത് എന്നാണ് എനിക്ക് തോന്നണത്.
പുതിയൊരു മോഹമായ്.. കൂടും തേടി വന്ന പെണ്ണെ, ആ മോഹം പൂത്തുലയേണ്ടത്.. എന്നിൽ വന്ന് ചേരാനാണോ. നിന്നുടെ മോഹം എന്നോടാണോ....? കൊഞ്ചി കുഴയുന്ന പെണ്ണെ, മഞ്ചാടിക്കുരു പെറുക്കാൻ വന്ന നീ.. പുഞ്ചിരിക്കുന്നത് എന്തിനാണ്. കാറ്റിൽ വന്നൊരു പൂവിൽ നറുമണം, നിന്റേതാണോ എന്റെ തേൻ മലരേ, പാട്ടുപാടി കേൾപ്പിക്കാം
തന്നത്താൻ താന്താൻ തന്നെ തനിക്ക് തയവും തമവുമെന്നറിവ് തിരിച്ചറിവ് തന്നിടും നല്ലറിവ്. താപങ്ങളിലെങ്ങിലും തണവേകിടാനെത്തില്ല തേരേറി വരവില്ല തേവരും ഏവരുമിങ്ങിൽ. തളർച്ചയിലുയർച്ച തേടേണ്ടതും നേടേണ്ടതും തളർന്നവർ തന്നെ ഇങ്ങിൽ തന്നെത്താൻ. തളിരു കൊഴിക്കുവാനെത്തും തെന്നലിനെ തന്നുടെ
"എനിക്കറിയില്ല മോളെ, എന്തുകൊണ്ടാണ് മോൾക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായതെന്ന്. അതാണ് ക്രിസ്റ്റിന. ഞങ്ങളുടെ മോൾ." അവർ ചുവരിലേക്കു ചൂണ്ടി കാണിച്ചു. വിടർന്ന കണ്ണുകളുള്ള, പകുതി പുഞ്ചിരിച്ചു കൊണ്ടുള്ള സുന്ദരിയായ പെൺകുട്ടിയുടെ ഒരു ഫോട്ടോയായിരുന്നു അത്.
മിക്കിയെ കൂടി കൊണ്ടു പോയില്ലെങ്കിൽ നാട്ടിൽ വരില്ല എന്ന് വാശിപിടിച്ച ക്ലെമന്റിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഈ പൂച്ചക്കുട്ടിയെയും കൊണ്ട് അവന്റെ മാതാപിതാക്കൾ നാട്ടിലെത്തിയത്. അത് ഓടി പഞ്ചായത്ത് കിണറ്റിൽ ഉരുണ്ടു വീഴും എന്ന് ആരെങ്കിലും കരുതിയതാണോ? മിക്കി ഇല്ലാതെ അമേരിക്കയിലേക്ക് എങ്ങനെ തിരിച്ചുപോകും?
നിൻ കരതലങ്ങളിൽ എൻ ദേഹം അമർന്നിടുമ്പോൾ ഞാൻ നിന്നിൽ സായൂജ്യമടയുന്നു അകതാരിൽ നിൻ മുകുളങ്ങൾ വിരിയുമ്പോൾ എൻ മനം പാൽ പുഞ്ചിരി തൂകിടുന്നു ഇളനീർ മുത്തുകൾ നിൻ നെറുകയിൽ വീണുടയുമ്പോൾ എൻ ദേഹം കുളിരു കോരിടുന്നു ആ മായാമനോജ്ഞമാം സൗധത്തിൽ വീണുടഞ്ഞു എന്മനം. Content Summary: Malayalam Poem ' Sayoojyam '
അവൾക്കിഷ്ട്ടം ചുവപ്പിനോടായിരുന്നു. ഉദയാസ്തമയങ്ങളിലെ ആ ചുവന്ന വർണ്ണത്തെ, എന്ത് കൊണ്ടെന്നോ.....? മാസത്തിൽ പൂക്കാറുള്ള ചുവന്ന ഏഴിതൾ പൂക്കളെ സ്നേഹിച്ചതിനാലാവും, അല്ലെങ്കിലവളുടെ, പൂർവകാല പ്രണയത്തിൽ നെഞ്ചോട് ചേർത്ത സഖാവിന്റെ കൊടിയുടെ
ഉറക്കത്തെ കണ്ണിന് പുറത്ത് കാവൽ നിർത്തി ഓർമ്മകൾ പുതച്ചു കിടക്കുന്നവർ. ഇടുങ്ങിയ മുറിയിൽ അതിർത്തികളില്ലാത്ത ആറു രാജ്യങ്ങളെപോലെ ആറ് കട്ടിലുകൾ. മിനിറ്റുകളുടെ കൃത്യതയിൽ ഊഴം നോക്കി ഉറക്കമുണരുന്നവർ. നാട്ടിലേക്കുള്ള അവധിയനുവദിച്ച് കിട്ടിയവർ ലോകം ജയിച്ചവരെപ്പോലെ ചിരിച്ചും
എത്ര വഴികളിലൂടെയാണ് മനുഷ്യന് നടക്കുന്നത്. വഴികള്‍ തീരുന്നിടം വരെ ആ നടപ്പും ഓട്ടവും തുടരുകയാണ്. കുഞ്ഞിക്കാലുകള്‍ കഷ്ടപ്പെട്ട്- പഠിച്ച നടപ്പിന്റെ പാഠങ്ങള്‍ ബോധം തളര്‍ത്തുംവരെ വാര്‍ദ്ധക്യം പുല്‍കുംവരെ ആ നടപ്പും ഓട്ടവും തുടരുകയാണ്. ഓര്‍മകളുടെ പാദരക്ഷകള്‍, തേഞ്ഞുപോയ
ഭാര്യ സംശയം തോന്നുമ്പോൾ അടിച്ചു കൊല്ലാനുള്ളത്. സ്ത്രീധനം പോരാത്തപ്പോൾ കയറിൽ തൂക്കാനുള്ളത് കാറു കിട്ടാത്തപ്പോൾ കഴുത്തു ഞെരിക്കാനുള്ളത് കള്ളു കുടിച്ചു വരുമ്പോൾ ഇടിച്ചു ചതക്കാനുള്ളത്.. മക്കൾ അമ്മയോടൊപ്പം മരിക്കാൻ വിധിച്ചത് മൃഗമനസ്സുകൾ കേൾക്കാതെ പോയ കഴുത്തു ഞെരിക്കുമ്പോൾ കരയാൻ
‘കൊച്ചായിരുന്നപ്പം വെള്ളപ്പൊക്ക സമയത്ത് കൂട്ടുകാരെല്ലാം കൂടി വള്ളത്തില്‍ പോയതാ , അഞ്ച് പേരുണ്ടാരുന്നു, വള്ളം മുങ്ങി , അവന് മാത്രം പോയി’. ‘ആ പിള്ളാര്‍ക്കൊക്കെ ഇപ്പം മുപ്പതു മുപ്പത്തഞ്ചു വയസായി. എല്ലാം കൂലിപ്പണിയൊക്കെയാ. അവർ അഞ്ചുപേരും ചേര്‍ന്ന് വല്സേടെ അക്കൗണ്ടില്‍ മാസം മാസം ഒരു തുക ഇടും’. അതുകൊണ്ടാ അവള് ജീവിക്കുന്നെ.‘ശരിക്കും, ഇറ്റ് ഈസ് വെരി നൈസ് ഓഫ് ദെം ടു ഡൂ ദാറ്റ്’.
ട്രെയിനിൽ ആളെ തികയ്ക്കാൻ ഒരു ബോഗി അവാർഡ് ജേതാക്കൾ! അതും ട്രെയിൻ ചാർജ്ജും മറ്റു ചെലവുകളുമൊക്കെ പാവം ഹതഭാഗ്യനായ അവാർഡ് ജേതാവ് തന്നെ വഹിക്കണം. അങ്ങനെ കൈയ്യിലിരിക്കുന്ന കാശും മുടക്കി വണ്ടി പിടിച്ചു പോയി അവാർഡ് വാങ്ങണ്ട എന്ന് തീരുമാനിച്ച് അടുത്ത വണ്ടിക്ക് ഞാൻ തിരിച്ചു വീട്ടിലേക്ക് പോന്നു.
മർദ്ദ വ്യതിയാനങ്ങൾ തീർക്കുന്ന ചുഴിക്കുത്തുകൾക്കു മീതെ ഒരു വ്യർഥ പ്രവാചകനായ് എന്റെ രൂപം കാത്തു കൊൾക രൂപാന്തരം പ്രാപിക്കുന്ന പ്രേമ നാടകങ്ങളിൽ വീണ്ടും പാരിജാതച്ചോട്ടിൽ കാലുകൊണ്ടെനിക്കായ് വട്ടം വരയുക പലവ്യഞ്ജനങ്ങളുടെ രസക്കൂട്ടുകൾക്കിടയിൽ, ചായമിട്ട് നഷ്ട സ്വർഗ്ഗം തിരയുന്ന വിഡ്ഢിയെന്നെ കാണുക ചെറു
ചായ നീട്ടുമ്പോൾ അവൾ ഒരുതവണ അയാളുടെ മുഖത്ത് നോക്കി, ഏതോ സിനിമാ നടന്റെ സാമ്യം ഉറപ്പിച്ചു. കൂടെ വന്ന പെണ്ണുങ്ങൾ അവൾക്ക് ചെക്കന് ചേർന്ന ഉയരവും നിറവും ഉണ്ടോ എന്ന് ഒത്തുനോക്കി. അവളുടെ പണിചെയ്യാനുള്ള മിടുക്കും പാചക വൈദഗ്ധ്യവും സദസ്സിൽ ചർച്ചയായി.
പെട്രോൾ പമ്പിൽ ജോലിക്ക് നിൽക്കുന്ന കുറച്ചകലെയുള്ള ഒരു പെണ്ണിനോട് ഇഷ്ടം തോന്നിയപ്പോൾ ആദ്യം പോയി ചോദിച്ചത് അവളുടെ വീട്ടിൽ ആയിരുന്നു. "നീ ആ കുടിയന്റെ മോനല്ലേ, നിനക്കൊക്കെ എന്ത് വിശ്വസിച്ച് പെണ്ണ് തരും. നാളെ നീയും അങ്ങേരെ പോലെ ആകില്ലെന്ന് ആരറിഞ്ഞു.."
അങ്ങാടിയുടെ ഓരത്ത് കെട്ടി ഉണ്ടാക്കി മേൽക്കൂരയിൽ ടാർ പായി വലിച്ചു കെട്ടി കനലെടുത്ത് ബോർഡിൽ ഞാൻ എഴുതി ബസ് സ്റ്റോപ്പ് യെന്ന് ആളുകൾ തിക്കിയിരിക്കുന്നു പ്രണയിനികൾ തന്റെ സന്തോഷങ്ങൾ പങ്കുവെക്കുന്നു യാചകമാർ കൈ നീട്ടി ആളുകളിൽ നിന്ന് പണം വാങ്ങുന്നു വൃദ്ധന്മാർ സൊറ
ഒരു യാത്ര പോകണം, വീണ്ടുമാ ഗ്രാമ ഭംഗിയിലലിഞ്ഞു ചേരണം. ഉദയസൂര്യന്റെ പൊൻ കിരണങ്ങൾ ഏറ്റുവാങ്ങണം. ഓർമകളുറങ്ങും വീഥിയിലൂടെ തനിയെ നടക്കണം. ഇളം തെന്നലിൻ സുഖമറിയണം. പുഴയിലെ ഓളങ്ങളിൽ മുങ്ങി നിവരണം, പൂവിൻ സുഗന്ധത്തിൽ സ്വയമലിയണം, തേനൂറും അരുവിയായൊഴുകണം വെണ്ണക്കല്ലിൽ ചിന്നിച്ചിതറണം, രാവിൽ, പാൽ
വരുണേട്ടാ, എന്റെ അമ്മാവനും മാമിയും ചിന്നുവും വിസിറ്റിംഗ് വിസയിൽ രണ്ടാഴ്ച്ചത്തേക്കു ദുബായിലേക്ക് വരുന്നുണ്ട്. രണ്ടാഴ്ച നമ്മുടെ കൂടെ കാണും.
ശരീരവും മനസ്സും വേർതിരിക്കുന്ന ഒരു പാത അതിദൂരം അതിലൂടെ ശാന്തമായി ഒന്ന് നടക്കാൻ - തീരുമാനിച്ചു, അതിനുള്ള പ്രാണശക്തി എവിടാണ്? ശ്രീബുദ്ധൻ ബോധിവൃക്ഷച്ചോട്ടിൽ ഈ വഴിയേ ആണോ സഞ്ചാരിച്ചത്? എല്ലാം മൂകം നിശ്ചലം ബാഹ്യവും ആന്തരികവുമായ എല്ലാ പ്രേരണകൾക്കും വിരാമം എവിടാണ് ബോധം നിൽക്കുന്നത് വെറും
രാവിലെ റൈബാൻ കൂളിംഗ് ഗ്ലാസും മുണ്ടും ഷർട്ടുമൊക്കെ ഇട്ട് സൈക്കിളിൽ ചെത്തി വരുന്ന സോളമന് കടയടച്ച് മിക്കവാറും വീട്ടിൽ പോകാൻ പറ്റാതായി. പിറ്റേ ദിവസത്തേക്കുള്ള പുളു കഥകൾ ആലോചിക്കുന്നതായി പിന്നെ പകൽസമയം സോളമന്റെ പ്രധാന ജോലി. സോളമന്റെ കഥകേട്ട് മദ്യപിച്ചില്ലെങ്കിൽ ഒരു രസമില്ല എന്നായി കൂട്ടുകാർക്കും.
പൊലീസ് അക്കാദമിയിൽ വനിതാ കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡ് ആയിരുന്നു ഇന്ന്. പ്രൗഢഗംഭീരമായ ചടങ്ങിൽ അവരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് മടങ്ങാൻ തുടങ്ങിയ എന്റെ മുന്നിലേക്ക് "എക്സ്ക്യൂസ് മീ മാം, എന്നെ ഓർമ്മയുണ്ടോ?" എന്ന ചോദ്യവുമായി പുതിയ ബാച്ചിലെ ഒരു കോൺസ്റ്റബിൾ കടന്നു വന്നു. സിറ്റി പൊലീസ്
"അച്ഛനും ബാപ്പയും ഉള്ള ഏക വ്യക്തിയാണ് നമ്മുടെ ഷാനി..." ക്ലാസ്സിൽ കൂട്ടച്ചിരി മുഴക്കിക്കൊണ്ടുള്ള സുഹൃത്ത് സൂസന്റെ കളിയാക്കൽ. "നമ്മുടെ രാഘവൻ മാഷിന്റെ പ്രിയപ്പെട്ട സ്റ്റുഡന്റല്ലേ ഇവൾ.." ക്ലാസ്സ് ലീഡറും കൂട്ടത്തിലെ പഠിപ്പിസ്റ്റുമായ അജിത്തിന്റെ കൂട്ടിച്ചേർക്കൽ. "പോടാ. സ്റ്റുഡന്റോ, മാഷിന്റെ മൂന്നാമത്തെ മകളാണെന്നല്ലേ മാഷ് പറയുന്നെ."
അഞ്ചുപേരും കൂടി മാഷിന്റെ വീട്ടിൽ ചെന്ന് ബെല്ലടിച്ചു. മാഷുണ്ട് ചേടത്തിയുടെ മാക്സിയും ധരിച്ച് വന്ന് വാതിൽ തുറന്നതും എല്ലാവരും അമ്പരന്നു. ഇത് എന്തു വേഷം? ‘പവിത്ര’ത്തിലെ തിലകൻ ആയോ എന്ന് സംശയിച്ചവർക്കു മുൻപിൽ ‘അയാൾ കഥ എഴുതുകയാണ്’ ലെ ലാലേട്ടൻ.
ഭൂമിയിൽ മനുഷ്യൻ ഒളിച്ചു പാർക്കുന്നൊരിടമുണ്ട്.. എവിടെയാണെന്നല്ലേ ഗർഭപാത്രത്തില്‍... ജീവിതം എളുപ്പമല്ല എന്നറിയാതെ ജീവിക്കാനായി കൊരുക്കുന്നവർ. കൊരുത്താലും ചിലതൊക്കെ പൂക്കാതെ പോവും.. പൂത്തതോ ചിലരൊക്കെ നുള്ളിയുമെറിയും. പൂക്കാതെ പോയ ജീവനുകൾ പാതിവഴിയിൽ ഉറഞ്ഞു പോയിരിക്കും. അവ മറവിയിലേക്ക്
ഞാൻ രാവിലെ പോകുമ്പോ എന്നും മുമ്പിലെ വളവിൽ ബ്ലോക്ക്.. ഞാൻ നോക്കുമ്പോ എന്റെ മുമ്പിൽ കോഴിക്കോട് - തോട്ടിൽപാലം കെ.എസ്.ആർ.ടി.സിയും.. മറ്റേ സൈഡിൽ നിന്ന് കുറ്റ്യാടി - കോഴിക്കോട് കാർത്തിക ബസും.. ബ്ലോക്ക്. എന്നും ഇതു തന്നെ അവസ്ഥ..
ജീവിച്ചിരിക്കുന്നവരുടെ ലോകത്തേക്കിറങ്ങി വരണമെന്ന് ചത്തുപോയ ബൊമ്മി, ചത്തവരുടെ ലോകത്ത് പൂമ്പാറ്റ നിറങ്ങളില്ല, വരഞ്ഞാൽ മിണ്ടണ മഷി കുപ്പികളില്ല, "മിണ്ടുന്നില്ലെന്ന കാരണത്താൽ പൂക്കളുടെ പുഴയിൽ അവളൊഴുക്കിവിട്ട അനങ്ങാപാവകളെ പോലെ ചത്തുപോയവർ അവരുടെ ലോകത്തിരുന്ന് ഉള്ളിലൊരു ഇരുട്ടുമരം
എവിടുന്നോ പറന്നെത്തി മുളച്ചീ മണ്ണിൽ വിഷപ്പൂക്കൾ വിരിയുന്ന നരകതൈയ് അടുത്തെത്തിയകത്തെത്തിയകം നിറഞ്ഞു വിഷഗന്ധം മണത്തോരിലകം മറിഞ്ഞു അകൽച്ചപ്പൂമ്പൊടി തമ്മിൽ പ്രണയിക്കാനായ് ഗരളത്തിൻ ചിറകെത്തി വിറച്ചീടുന്നു പുറത്തുള്ള നിറംപോലെയകച്ചോരയ്ക്കും പലവർണ്ണപ്പൊരുളെന്ന് കുരൽ പൊട്ടുന്നു ദിവസങ്ങൾ ചതിതുപ്പും
നമ്മുടെ അയൽനാടാണ് തെക്കിൽ. കളകളാരവം മുഴക്കിയൊഴുകുന്ന പുഴയോരത്താൽ അനുഗ്രഹീതമാണിവിടം. പ്രഭാതത്തിൽ തുഷാരമണികൾ തുളുമ്പിയിരിക്കുന്നുണ്ടാകും പുഴയോരത്ത്. അതിലേറെ അവിടെ സന്തോഷം കൊള്ളിക്കുന്നത് പുഴയോരത്ത് തൊട്ടുരുമ്മി അടക്കം പറഞ്ഞുകൊണ്ടിരിക്കുന്ന മസ്ജിദിൽ വർഷാ വർഷം അരങ്ങേറുന്ന റാത്തീബിന്റെ(ഇസ്ലാമിൽ ഏറെ
ജീവനുണ്ടായിരുന്നു... ഇന്നലെ വരെ! ഇപ്പോൾ ഭരണകൂടങ്ങൾ പറയുന്നു.. ജഡമായിരിക്കുവിൻ നിങ്ങൾ.. അനുസരിക്കാതെ നിവൃത്തിയില്ലല്ലോ? ജഡമെങ്കിൽ ജഡം!! ജഡമായാൽ പിന്നെ; ജോലിക്കു പോകേണ്ട! വസ്ത്രങ്ങൾ മാറേണ്ട! ഇന്ധനം നിറയ്ക്കേണ്ട! റേഷൻ വാങ്ങാനോ, മദ്യം വാങ്ങാനോ ക്യൂ നിൽക്കേണ്ട! കറണ്ടുബില്ലോ,
വർണ്ണ പട്ടം പോലെ ഉയരപ്പാറും പരുന്തിനെ പോലെ അല്ലെങ്കിൽ കടലാസുവിമാനം പോലെ- യെങ്കിലും പറക്കണമെന്നുണ്ടായിരുന്നു തെറ്റി വന്ന കാലങ്ങളിൽ അറ്റുപോയ ചിറകിനെക്കുറിച്ചോർക്കും അതറ്റു പോയപ്പോൾ കെട്ടുപോയത് നൂറ്റിനാൽപതു കോടി സ്വപ്നങ്ങളായിരുന്നു പല്ലുന്തിയ ദളിതന്റെ, പകലാൾക്കൂട്ടം തല്ലിക്കൊന്ന
കരിംകൂവള പൂമിഴിയാളേ, കളഭം ചാർത്തിയ നിൻ പൂങ്കവിളിൽ മയങ്ങിക്കിടക്കും സൂര്യനാര്‍?; നിന്നിൽ മോഹപ്പൂവിതൾ വിടർത്തിയ നിൻ സൂര്യനാര്‍? മൗനമാം നിൻ മണിവീണയെൻ ഹൃദയത്തിൽ ശ്രുതി മീട്ടവേ ഞാനൊരു പ്രണയാന്ധ ഗായകനാകുന്നു; പ്രണയസോപാനം പാടുന്നു; നിന്നിൽ, പ്രണയത്തിൻ സോപാനം തീർക്കുന്നു. യമുനാ നദിയിൽ നീയൊഴുക്കി
അവസാനത്തെ ഒരു ഫ്രെയിമില്‍ നിങ്ങള്‍ കണ്ടത് ജീവനില്ലാത്ത കുറച്ചു മങ്ങിയചിത്രങ്ങളെയാണ് ഇന്നലെകളില്‍ നീറ്റലുണ്ടാക്കിയവ നിങ്ങള്‍ക്ക് അജ്ഞാതവും എനിക്കറിവുമുള്ളതുമായ ചിത്രങ്ങള്‍ ഇടയ്ക്കിടെ കുന്നുകേറി വരുന്നതാണ് ഈ ചിത്രങ്ങള്‍ ഹൃദയത്തില്‍ കൊടുങ്കാറ്റുവീശുമ്പോഴെല്ലാം ചിത്രങ്ങള്‍ കുന്നും
ഹൃദയ ജാലകം തുറന്നു നീ അകത്തു വന്ന നേരം നൊമ്പര മനസ്സിൽ പെയ്തിറങ്ങി തെളിനീരിൻ കുളിർ മഴ. അന്നുതൊട്ടെൻ ഹൃദയവീചിയിൽ സാന്ത്വന വീണ മീട്ടി നീ പാടി. മകര മഞ്ഞിൻ കുളിരായി നീ വീശി വന്നിടും നേരം. നിൻ മധുരമാം പാട്ടിലെ ഈണമായി ഞാൻ മാറും. വെൺമുകിലിൽ തേരിലേറി വന്നു നീ എന്നരികിൽ. ഞാനെഴുതും കവിതകളിൽ
പോകുന്ന വഴിയിൽ തന്നെയുള്ള വൃദ്ധ സദനത്തിൽ നിന്നും എന്തോ ഉയർന്ന ശബ്ദം കേട്ടപ്പോ ഞങ്ങൾ അങ്ങോട്ട് ചെന്നു. വീൽ ചെയറിൽ ഇരിക്കുന്ന അച്ഛനും വേറെ ഒരച്ഛനും തമ്മിൽ എന്തോ പറഞ്ഞു വഴക്കായി. മാളവിക വിഷയത്തിൽ ഇടപെട്ടു വിഷയം പെട്ടെന്ന് തീർത്തു.
അയാളുടെ സംസാരിക്കാൻ കഴിയാത്ത ഭാര്യയോട് ആ അച്ഛനെ ചൂണ്ടി എന്തോ പറയാൻ ശ്രമിച്ചു. അപ്പോഴേക്കും ആ അമ്മ ആംഗ്യ ഭാഷയിൽ ഉറങ്ങുവാണ് എന്ന് പറഞ്ഞു. അതെ ആ മനുഷ്യൻ ഉറങ്ങുവാണ്. ഞാൻ അച്ഛനോടും അമ്മയോടും പറയാൻ ഭാവിച്ചു അങ്ങോട്ടേക്ക് വീണ്ടും കൈ ചൂണ്ടി.
സ്വന്തമാവില്ലെന്ന് ഉറപ്പുള്ള ഒരാളെ ഇന്നും ഞാൻ സ്നേഹിച്ചുപോകുന്നു. മറ്റൊരാളിന്റെതാണെന്നറിഞ്ഞിട്ടും മായ്ച്ചുകളയാനാവാത്തവിധം മനസിൽ തറഞ്ഞൊരാ മുഖത്തെ എങ്ങനെ മറക്കാനാവും.. എന്റെ സ്നേഹം തെറ്റാണെന്നറിയാം... മാറ്റിയെടുക്കാൻ സാധിക്കാത്ത പ്രിയപ്പെട്ടൊരു തെറ്റ്..
അടുത്തയാഴ്ച എന്റെ ഊഴം വരുമ്പോൾ, എങ്ങനെ ബില്ല് കൊടുക്കുമെന്നാലോചിച്ചു ബേജാറായ എന്റെ ബുദ്ധിയിൽ ഒരു ഐഡിയ മിന്നിക്കത്തി.. എന്റെ "മിനിമം വേതനം" രണ്ടു രൂപയിൽ നിന്നും അഞ്ചു രൂപയാക്കി ഉയർത്തണം എന്ന ആവശ്യം ധനകാര്യ മന്ത്രിയായ മമ്മിയുടെ മുന്നിൽ വച്ചു.. മമ്മിയാരാ മോൻ... "അഞ്ചു രൂപ പോയിട്ട് അഞ്ചു പൈസ ഇനി തരില്ല,
കയറായിയങ്ങ് കൊള്ളണം ഏക ജന്മമിനിയീ മണ്ണിൽ പിരിഞ്ഞങ്ങെറിയുമ്പോൾ ഒന്നു കൂടി മുറുക്കണം അകന്നൊരെൻ തോഴനില്ല പിരിഞ്ഞൊരെൻ സഖിയില്ല കൂട്ടിനു കൂടെ പിറന്നവരില്ല മണ്ണിലിന്ന് മനുജ തുണയില്ല എന്നെഴുതും മുന്നേ കുറിക്കണം ഇണയോടെന്നും ചേരും പിന്നെ പിരിഞ്ഞാൽ
ഭീഷ്മാത്മഗതം ഒരുകോടിപൂക്കൾതൻ ദലങ്ങളർപ്പിച്ചുകൊ- ണ്ടുയിർകൂടിനേദിച്ച് മന:പാഠമാക്കിയ മന്ത്രങ്ങൾ പലവുരു മന്ത്രിച്ചു നേടിയ അർഘ്യവും സേവിച്ചുകൊ- ണ്ടുൾത്തടം ശാന്തമാകാത– ഗ്നിസ്സമാനമായ് നിർബാധം വമിക്കുന്നൂ ധൂളീധൂപങ്ങൾ ഹൃദയാന്തരത്തിലായ്... തൽക്ഷണം മരവിക്കും ഒരു മസ്തിഷ്കപ്രക്ഷാളന മായികമരുന്നൊരു മാത്ര
ചതുർവിംശതി മുദ്രാ സമന്വിതം ചാരുതയേറും കലാ സുന്ദരം "കഥകളി ". കേദാരഗൗളതൻ മാധുര്യഭാവവും, നാലാമിരട്ടി തൻ മുഗ്ധമാം കാഴ്ചയും, മാലോകമാനസം പാടേ കവർന്നിടും മേളപ്പദങ്ങളോ ആസ്വാദപൂരിതം. ആംഗികം വാചികം സാത്വികമാഹാര്യം ഭാവങ്ങൾ താളങ്ങൾ വേഷഭൂഷാദികൾ ആട്ടക്കഥകൾ തൻ ഭാഷാ ഘടനയും ഒട്ടും നിരൂപിച്ചാൽ
രണ്ടുമൂന്നു തവണ ട്രാവലറിന് വലം വച്ചു. സ്ക്രീനുള്ള കാരണം ഒന്നും കാണാൻ പറ്റുന്നില്ല. "ഗോ, ഗോ" എന്ന് സായിപ്പ് രണ്ടുമൂന്നു തവണ പറഞ്ഞിട്ടും അത് ഗൗനിക്കാതെ പിന്നെയും വലതു ഡോർ വഴി എത്തി നോക്കിയതും സായ്പ് മുഷ്ടിചുരുട്ടി കൊളോസസിന്റെ മൂക്കിനിട്ട് ഒന്നു കൊടുത്ത് ഡോർ വലിച്ചടച്ച് ട്രാവലർ ഓടിച്ചുപോയി.
ചിരിച്ചുകൊണ്ടാണ് യാത്ര പറഞ്ഞത്. തിരിച്ചുവരുമെന്ന് ഉറപ്പും പറഞ്ഞിരുന്നു. അതുകൊണ്ടാണ് പെരുമഴയത്തും കാത്തു നിന്നത്. കാത്തിരുന്ന് കാത്തിരുന്ന് വിരലുകൾ വേരുകളായി മണ്ണിൽ പടർന്നപ്പോഴും നഖങ്ങൾ ആഗ്നേയ- ശിലകളായപ്പോഴും ജ്വരംകൊണ്ട് വിറച്ച കാറ്റ് മുടിയിഴകളിൽ തഴുകിയപ്പോഴും ഇടനെഞ്ചിൽ
നീ ചൂടാതെ ഇതളുകൾ വാടി കൊഴിഞ്ഞു പോയ ചെമ്പക പൂക്കളുടെ നിറമാണ് എന്റെ ആകാശങ്ങൾക്ക്. ഏറ്റവും പ്രിയത്തിലൊരാൾ നുള്ളിയെടുത്ത് പ്രിയപെട്ടവൾക്ക് സമ്മാനിക്കുമ്പോഴോ സ്നേഹത്തോടെ സ്വയം പറിച്ചെടുത്ത് മുടിയിൽ ചൂടുമ്പോഴോ ആണ് ഓരോ പൂക്കളുടെയും ജന്മം സഫലമാകുന്നത്. എന്നിട്ടും ഞാൻ നിനക്കായ്
ആ ഫോണെടുത്ത്, മെല്ലെ സിറ്റൗട്ടിൽ ചെന്നിരുന്നു. വിളിക്കാനായി നോക്കിയപ്പോൾ ഫോൺ ലോക്കാണ്. പാസ്വേർഡ് കിട്ടിയാലെ തുറക്കാൻ പറ്റു.സാധാരണ അവൾ ഫോണിൽ ലോക്കൊന്നും വയ്ക്കാത്തതാണ്. ഇതെന്തു പറ്റി.. ഇന്നലെ കാലത്ത് അവൾ എന്റെ ഫോണിന്റെ പാസ്വേർഡ് ചോദിച്ചപ്പോൾ കൊടുക്കാത്ത ഗർവ്വായിരിക്കും.രണ്ടു മൂന്നു വട്ടം അവൾ ഉപയോഗിക്കാൻ സാധ്യതയുള്ള നമ്പരുകൾ പരീക്ഷിച്ചു. ഇല്ല.. അതൊന്നുമല്ല പാസ്വേർഡ്..
രാവിലെ എഴുന്നേറ്റാൽ ഞാൻ ഒന്ന് ഓണായി വരാൻ ഒരൽപ നേരം പിടിക്കുന്നത് പതിവാണ്. ചായയ്ക്ക് വെള്ളം അടുപ്പത്ത് വച്ചിട്ട് അടുക്കളയുടെ വാതിൽ തുറന്ന് പുറത്തെ പടിയിൽ കുന്തിച്ചിരിക്കും. എന്തൊക്കെയോ ആലോചിച്ച്. വെള്ളം തിളച്ച് മറിഞ്ഞാലേ അവിടന്ന് എഴുന്നേൽക്കൂ. അങ്ങനെ ഒരിരുപ്പിലാണ് അപ്പുറത്ത് നിന്ന് ആച്ചുന്റെ വിളി
കുറ്റിപ്പുറത്ത് ഞാൻ താമസിക്കുന്നയിടത്ത് കുടംപുളിയുപയോഗിക്കുന്ന പതിവില്ലായിരുന്നു. അതിനാൽ അവർക്ക് തീർത്തും അപരിചിതമായ ഒരു രുചിക്കൂട്ട്! അതത്രേ അമ്മ നിർദേശിച്ച "കുടംപുളി ചുട്ടരച്ച ചമ്മന്തി" അതാണ് മലബാർ സുഹൃത്തുക്കൾക്കായി ഒരുക്കിക്കൊടുക്കാൻ ഞാൻ പെട്ടെന്ന് പഠിച്ചെടുത്തത്.
വിനീതിനു 21വർഷം മുമ്പ് ഓട്ടോഗ്രാഫിൽ ഭദ്ര എഴുതി കൊടുത്ത വരികൾ ഇന്നും കളയാതെ സൂക്ഷിച്ചു വച്ചിരിക്കുന്നു. അതവൻ വാട്സാപ്പിൽ അവൾക്കു അയച്ചു. 'എന്തിന്' അവൾ തന്നോട് തന്നെ ചോദിച്ചു. അടുത്ത നിമിഷം വിനീതിന്റെ മെസ്സേജ് എത്തി. "അമൂല്യമായതൊന്നും ഞാൻ കളയാറില്ല" എന്ന്.
ആഴമേറെയുണ്ടെന്നാലും അലകളായിരം ഉയരുമെന്നാലും ആഴിയുടെയൊടുങ്ങാത്ത നോവറിയുന്നൊരുവളുണ്ട്. തിരകൾ വന്നുപോകുമ്പോൾ ഒരുനാൾ ഒപ്പം കൂട്ടുമെന്നുകൊതിക്കുന്നൊരു തീരം! മഴയുടെ നനവിലും, നിശയുടെ കുളിരിലും പകലിന്റെ ചൂടിലും തീരം കാത്തിരുന്നു. ആഴകടലിന്റെ അടിത്തട്ടിലേക്ക് മണൽതരികൾ അടിഞ്ഞു ചേരുവാൻ, വിങ്ങുന്ന
അന്നേരമാണ് ഇല്ലിപ്പറമ്പിലെ 'കണാരേട്ടന്റെ ഭാര്യ' യേതും പോരാത്ത കുഞ്ഞമ്മച്ചേയി ആ വഴി വന്നത്. വന്ന വരവിലെ അവർടെ കണ്ണിൽ പെട്ടതോ ആണൊരുത്തൻ അതാ അവിടെ മുറ്റമടിക്കുന്നു.. പെണ്ണൊരുത്തി ഗമയിലിരുന്ന് പത്രം വായിക്കുന്നു.
സ്കൂൾ തുറന്നാൽ അമ്മയ്ക്ക് പിടിപ്പത് പണിയാ. എനിക്കും ചേച്ചിക്കും അച്ഛനും പ്രാതലും അതോടൊപ്പം ഉച്ചയൂണും തയാറാക്കണം. അച്ഛൻ തൊട്ടടുത്തുള്ള സ്കൂളിൽ അധ്യാപകനാണ്. അച്ഛന്റ സ്കൂളിൽ ഞങ്ങളെ ചേർത്തില്ല.. കാരണം ചോദിച്ചാൽ ഒരു ചിരി പാസ്സാക്കും.. വീട്ടിൽ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റർ ദൂരമുണ്ട് സ്കൂളിലേക്ക്. ഞാനും
ഇരുകൈകൾ പലതായി പെരുക്കുന്ന ധിറുതിയിൽ മുറിയാകെ വെള്ളമൊത്ത് ചുരുളുന്നു മുറി സാരി തൊടച്ചേറി പൂക്കളാകെ നിറം കെട്ട ചളിക്കൂട്ട് ഞൊറി ചാർത്തി തെരുത്തോരു കരച്ചുറ്റിൽ കറിച്ചൂര് പൊടി, എച്ചിൽ, കരി, വാട പിഴിഞ്ഞാകെ പരുങ്ങുമ്പോൾ കസവിഴ തെളി മിന്നൽ ചിരി കോറി, പതറീ ഞാൻ.. Content Summary: Malayalam
എന്നും ഒരേ സ്ഥലത്തു നിന്ന് കയറി വൈകിട്ട് അതേ ബസ്സിൽ തിരികെ വരുന്ന പതിവ്കാരിയോട് കണ്ടക്ടർക്ക് തോന്നിയത് അഭിനിവേശമല്ല, യഥാർഥ സ്നേഹം തന്നെയായിരുന്നു. നോക്കുന്നതും കുശലം നടത്തുന്നതും പതിവ് യാത്രക്കാരി എന്നതിൽ അപ്പുറം പേരറിയാത്ത ഒരു അവസ്ഥയുടെ കൂടെ അകമ്പടിയോടെയാണെന്ന് മനസ്സിലാക്കാൻ അവൾക്കുമായി..
അവളുടെ എഴുത്തുകൾക്കായി അയാൾ കാത്തിരിക്കാൻ തുടങ്ങി. എങ്ങനെയും അവളെ കണ്ടെത്തണം. ഭാഗ്യം, കത്തുകൾ ഏതായാലും ഓഫീസിലേക്ക് ആണ് വരുന്നത്. വീട്ടിൽ എങ്ങാനും വന്നിരുന്നേൽ വീട്ടിലെ ഭാര്യയുടെ ഓട്ടൻ തുള്ളലും ചാക്യാർ കൂത്തും ഒക്കെ ഒരുമിച്ച് കാണേണ്ടി വന്നേനെ. എങ്ങനെ അവളെ ഒന്ന് കണ്ടെത്തും?
തീപ്പെട്ടി കമ്പിൽ നിന്നും ഉദയം ചെയ്ത പ്രകാശത്തെ മെഴുകുതിരിയിലേക്ക് പകർന്ന നരേന്ദ്രൻ ജനൽവാതിൽ കൊട്ടിയടച്ചു. ചുവപ്പുനാളം ജാലകവാതിലിലെ വെളുത്ത അക്ഷരങ്ങളിലേക്ക് അയാളുടെ കണ്ണുകളെ കൂട്ടിക്കൊണ്ടുപോയി. 'അനിതാ കൃഷ്ണകുമാർ...!'
അവന്റെ വല്യേട്ടന്റെ വിവാഹമായിരുന്നു. വിവാഹത്തലേന്ന് ആദ്യമായി അവനും അവളും കണ്ടുമുട്ടിയപ്പോൾ കണ്ണിമയ്ക്കാതെ ഇരുവരും നോക്കിനിന്നുപോയതും ഇതുവരെ നീയെവിടെയായിരുന്നു എന്ന് കണ്ണുകളന്യോന്യം പറഞ്ഞതുമാണ് തുടക്കം. അങ്ങനെ, ആദ്യമായി കണ്ടുമുട്ടിയ ദിനം അവർക്കു പ്രണയ
സായംസന്ധ്യയിലെ രണ്ട് ക്രൗഞ്ചപ്പക്ഷികളെ പോലെ കൊക്കുരുമ്മിയും, ചിറകിൽ ചേർത്ത് പിടിച്ചും.. ഫോട്ടോ എടുക്കുന്നതിനിടയിൽ പതിയെ പിറകിലേക്ക് നീങ്ങിയ അവന്റെ കാലുകൾ ഇളകിക്കിടന്ന പാറയിൽ തട്ടി ബാലൻസ് തെറ്റി.. പുറകിലേക്ക് ആഞ്ഞ അവൻ പാറയിലൂടെ വഴുതി കടലാഴങ്ങളിലേക്ക് പതിച്ചു.
യുവ സംവിധായക ലാവണ്യ മേനോനെ കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയെന്ന വാർത്തയോടെ പത്ര - ചാനൽ മാധ്യമങ്ങൾ പ്രഭാതമാരംഭിച്ചു. "യുവതി കനൽ എന്ന സിനിമയുടെ സംവിധായകയാണ്. തീയേറ്ററുകളിൽ വിജയം നേടിയ സിനിമയുടെ പ്രധാന ഇതിവൃത്തം ആൺ വേശ്യകളെ പറ്റിയാണ്. സ്വയം ഇഷ്ടപ്പെടാതെ ജീവിതമാർഗത്തിനായി ഈ തൊഴിൽ
ഒരിക്കൽ ഒരു ഫോട്ടോ ക്ലാസ്സിൽ കൊണ്ടുവന്ന് അലക്സാൺഡ്രിയ ഞങ്ങളെ കാണിച്ചു. "മമ്മി കണ്ടാ അടുപ്പിലിട്ടു കത്തിക്കും." അവൾക്കു പപ്പ ഫെർണാണ്ടസ് എന്ന ജർമ്മൻകാരൻ സായിപ്പിനോടു ശത്രുതയില്ല. അവൾക്കാരോടും ശത്രുതയില്ല. അവളാകെ വെറുക്കുന്നത് ആ ജപ്പാൻ മൂക്കിനെയാണ്.
Results 1-100 of 407