ADVERTISEMENT

ന്യൂഡൽഹി∙ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ, ലോക്സഭയിൽ ‘ഒരു രാജ്യം ഒന്നിച്ചു  തിരഞ്ഞെടുപ്പ്’ ബിൽ നിയമ മന്ത്രി അർജുൻ റാം മേഘ്‍വാൾ അവതരിപ്പിച്ചു.

ബില്ലിനെ ഒറ്റക്കെട്ടായി പ്രതിപക്ഷം എതിർത്തു. ബിൽ ഭരണഘടനാവിരുദ്ധമെന്നും പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിടുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിപക്ഷത്തിന് ഉറപ്പു നൽകി.

ബിൽ ജെപിസിക്ക് വിടാനുള്ള പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ചില്ല. ജെപിസി അംഗങ്ങളെ തീരുമാനിച്ചശേഷം പ്രമേയം അവതരിപ്പിക്കും.

ആദ്യം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ 368 വോട്ടുകളാണ് രേഖപ്പെടുത്തിയത്. 220 വോട്ട് സർക്കാരിനു ലഭിച്ചു. 149 വോട്ടാണ് പ്രതിപക്ഷത്തിനു കിട്ടിയത്.

വോട്ടുകളിൽ വ്യത്യാസമുണ്ടെന്ന് പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ആദ്യമായി വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നതിന്റെ പരിചയക്കുറവ് പലർക്കും ഉണ്ടായിരുന്നു.

അതേത്തുടർന്ന് സ്ലിപ് വിതരണം ചെയ്ത് വോട്ടെടുപ്പ് നടത്തി.

269 അംഗങ്ങൾ സർക്കാരിന് അനുകൂലമായി വോട്ടു ചെയ്തു. 198 പേർ ബില്ലിനെ എതിർത്തു.

ജെപിസി രൂപീകരിക്കാനുള്ള പ്രമേയം രണ്ടു ദിവസത്തിനുള്ളിൽ കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്.

ഈ ബിൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരായ ആക്രമണമാണെന്നു കോൺഗ്രസ് എംപി മനീഷ് തിവാരി ചൂണ്ടിക്കാട്ടി.

ബിൽ സഭയുടെ നിയമനിർമാണാധികാരത്തിന് അപ്പുറത്തുള്ള ഒന്നാണെന്നും സർക്കാർ അത് പിൻവലിക്കണമെന്നും തിവാരി ആവശ്യപ്പെട്ടു.

രാജ്യത്ത് ഏകാധിപത്യം കൊണ്ടുവരുന്നതിന് വേണ്ടിയുള്ള ബിജെപിയുടെ നീക്കമാണ് ബില്ലെന്ന് സമാജ്‌വാദി പാർട്ടി എംപി ധർമേന്ദ്ര യാദവും ആരോപിച്ചു.

ബില്ലിനെ ഒറ്റക്കെട്ടായി പ്രതിപക്ഷം എതിർത്തു. ബിൽ ഭരണഘടനാവിരുദ്ധമെന്നും പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിടുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിപക്ഷത്തിന് ഉറപ്പു നൽകി.

ബിൽ ജെപിസിക്ക് വിടാനുള്ള പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ചില്ല. ജെപിസി അംഗങ്ങളെ തീരുമാനിച്ചശേഷം പ്രമേയം അവതരിപ്പിക്കും.

ആദ്യം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ 368 വോട്ടുകളാണ് രേഖപ്പെടുത്തിയത്. 220 വോട്ട് സർക്കാരിനു ലഭിച്ചു. 149 വോട്ടാണ് പ്രതിപക്ഷത്തിനു കിട്ടിയത്.

വോട്ടുകളിൽ വ്യത്യാസമുണ്ടെന്ന് പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ആദ്യമായി വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നതിന്റെ പരിചയക്കുറവ് പലർക്കും ഉണ്ടായിരുന്നു.

അതേത്തുടർന്ന് സ്ലിപ് വിതരണം ചെയ്ത് വോട്ടെടുപ്പ് നടത്തി.

269 അംഗങ്ങൾ സർക്കാരിന് അനുകൂലമായി വോട്ടു ചെയ്തു. 198 പേർ ബില്ലിനെ എതിർത്തു.

ജെപിസി രൂപീകരിക്കാനുള്ള പ്രമേയം രണ്ടു ദിവസത്തിനുള്ളിൽ കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്.

ഈ ബിൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരായ ആക്രമണമാണെന്നു കോൺഗ്രസ് എംപി മനീഷ് തിവാരി ചൂണ്ടിക്കാട്ടി.

ബിൽ സഭയുടെ നിയമനിർമാണാധികാരത്തിന് അപ്പുറത്തുള്ള ഒന്നാണെന്നും സർക്കാർ അത് പിൻവലിക്കണമെന്നും തിവാരി ആവശ്യപ്പെട്ടു.

രാജ്യത്ത് ഏകാധിപത്യം കൊണ്ടുവരുന്നതിന് വേണ്ടിയുള്ള ബിജെപിയുടെ നീക്കമാണ് ബില്ലെന്ന് സമാജ്‌വാദി പാർട്ടി എംപി ധർമേന്ദ്ര യാദവും ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com