സംവിധായകർക്ക് ലഹരി ലഭിച്ചത് എവിടെനിന്ന്? ഉറവിടം തേടി എക്സൈസ്; ഹാജരാകാൻ സമീർ താഹിറിന് നോട്ടിസ്

Mail This Article
രണ്ടു സംവിധായകർ പിടിയിലായ സംഭവത്തിൽ ഫ്ലാറ്റ് ഉടമ ഛായാഗ്രാഹകനും സംവിധായകനുമായ സമീർ താഹിറിന് നോട്ടിസ്. ഒരാഴ്ചയ്ക്കുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. ഞായറാഴ്ച പുലർച്ചെയാണ് സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, ഇവരുടെ സുഹൃത്തായ ഷാലിഫ് മുഹമ്മദ് നഹാസ് എന്നിവരെ ഗോശ്രീ പാലത്തിനു സമീപമുള്ള ഫ്ലാറ്റിൽ നിന്ന് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചടുത്തിരുന്നു.
ഉപയോഗം പതിവായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. എക്സൈസ് എത്തുമ്പോൾ ലഹരി ഉപയോഗിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഇവരെന്നാണ് വിവരം. മൂന്നു പേരേയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അറസ്റ്റിലായവർ ഈ ഫ്ലാറ്റിലെത്താനിടയായ സാഹചര്യം, സമീറിന്റെ അറിവോടെയാണോ ഇവർ എത്തിയത്, ഇവർ ലഹരി ഉപയോഗിക്കുന്ന കാര്യം സമീറിന് അറിയാമായിരുന്നോ, ഇതിന് സമ്മതം നൽകിയിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ അറിയാനാണ് നോട്ടിസ് അയച്ചിരിക്കുന്നതെന്ന് എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കി.
ഉപയോഗം പതിവായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. എക്സൈസ് എത്തുമ്പോൾ ലഹരി ഉപയോഗിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഇവരെന്നാണ് വിവരം. മൂന്നു പേരേയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അറസ്റ്റിലായവർ ഈ ഫ്ലാറ്റിലെത്താനിടയായ സാഹചര്യം, സമീറിന്റെ അറിവോടെയാണോ ഇവർ എത്തിയത്, ഇവർ ലഹരി ഉപയോഗിക്കുന്ന കാര്യം സമീറിന് അറിയാമായിരുന്നോ, ഇതിന് സമ്മതം നൽകിയിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ അറിയാനാണ് നോട്ടിസ് അയച്ചിരിക്കുന്നതെന്ന് എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കി.