Activate your premium subscription today
ഗുജറാത്തിൽ ഏഴാമൂഴമാണ് ബിജെപിക്ക്. 1995ൽ 121 സീറ്റുമായി ആരംഭിച്ച ജൈത്രയാത്ര എത്തിനിൽക്കുന്നത് 156 എന്ന റെക്കോർഡ് സീറ്റു നേട്ടത്തിൽ. 27 വർഷമായി ബിജെപിക്കൊപ്പമാണ് ഗുജറാത്ത്. പ്രതികൂല സാഹചര്യങ്ങളേറെയുണ്ടായിട്ടും, ഇത്തവണയും അധികാരത്തിലേറാൻ ബിജെപിയെ സഹായിച്ച ഘടകങ്ങൾ എന്തെല്ലാമാണ്? ഈ ചോദ്യത്തിന്റെ ഉത്തരമാണ്, ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും കോട്ടയായ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ലോകം മുഴുവൻ ശ്രദ്ധിക്കാനുള്ള കാരണങ്ങളും. മോർബി പാലം ദുരന്തം മുതൽ അമിത് ഷായുടെ പ്രസംഗം വരെ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ചർച്ചയായി. കോൺഗ്രസും എഎപിയും സർവ ശക്തിയുമെടുത്തു പോരാടി. എന്നിട്ടും വിജയം ബിജെപിക്കും നരേന്ദ്ര മോദിക്കും തന്നെ. ഗുജറാത്ത് തിരഞ്ഞെടുപ്പു ഫലം കാണുമ്പോൾ ഏവരും ചിന്തിക്കുന്നത് ഒരു കാര്യം. എന്താകും ഗുജറാത്തിന്റെ മനസ്സിൽ? നരേന്ദ്ര– ഭൂപേന്ദ്ര ഇരട്ട എൻജിനാണോ വിജയത്തിനു കളമൊരുക്കിയത്? അതോ അമിത് ഷായുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങളോ? പ്രചാരണ വേളയിൽ ഗുജറാത്തിലുടനീളം യാത്ര ചെയ്ത മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് രാജീവ് മേനോൻ തിരഞ്ഞെടുപ്പു ഫലം വിലയിരുത്തുന്നു...
കോവിഡിനു ശമനമുണ്ടായപ്പോൾ വാർത്തകളുടെ കുത്തൊഴുക്കാണു രാജ്യം കണ്ടത്. നേട്ടങ്ങളും സന്തോഷങ്ങളും വിവാദങ്ങളും വേർപിരിയലുകളും അട്ടിമറികളും തിരിച്ചടികളും പലകുറി തലക്കെട്ടുകളായി. ആരോപണ പ്രത്യാരോപണങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു. വായനക്കാർക്കു വരുംകാലവും ഓർത്തിരിക്കാവുന്ന സംഭവബഹുലമായ വാർത്താവർഷമാണു
‘‘മോദി ഒരു വ്യാജഹിന്ദുവാണെന്ന് സ്ഥാപിക്കാൻ കഴിയാത്തിടത്തോളം പ്രതിപക്ഷത്തിന് ഗുജറാത്തിൽ ജയിക്കാനാവില്ല’’ എന്ന് തിരഞ്ഞെടുപ്പിനു മുൻപു നിരീക്ഷിച്ചത് ഗുജറാത്തിലെ ഒരു പ്രമുഖ പത്രപ്രവർത്തകനാണ്. മോദിയെ ആണ് ജനങ്ങൾ അംഗീകരിച്ചതെന്ന് തെളിയിക്കുന്നതായി ഗുജറാത്തിലെ തിരഞ്ഞെടുപ്പുഫലം. ഹിന്ദുത്വ രാഷ്ട്രീയത്തിന് ആശയപരമായും സംഘടനാപരമായും ആഴമേറിയ അടിത്തറയുള്ള ഗുജറാത്തിൽ ചലനം സൃഷ്ടിക്കാൻ ‘മൃദുഹിന്ദുത്വം’ (ആരോപണം) പയറ്റിയിട്ടും ആംആദ്മി പാർട്ടിക്കോ കോൺഗ്രസിനോ സാധിക്കാതെപോയതിന് ഇതും ഒരു കാരണമാണ്. മോദിയുടെ പ്രഭാവത്തിനു മുന്നിൽ മറ്റ് ഹിന്ദുനാമധാരികൾക്ക് പ്രസക്തിയില്ല. കേജ്രിവാളിന്റെ ‘ഹിന്ദു വേഷംകെട്ടി’നേക്കാൾ മോദിയുടെ രാഷ്ട്രീയമാണ് ജനം അംഗീകരിച്ചതെന്നാണ് ഒരു വിലയിരുത്തൽ. വാഗ്ദാനങ്ങളും സൗജന്യങ്ങളും ആണ് ആംആദ്മി പാർട്ടിയെ വേറിട്ടുനിർത്തുന്നതെങ്കിൽ ഗുജറാത്തിൽ ബിജെപിയും വാഗ്ദാനങ്ങൾ നൽകാൻ തയാറായല്ലോ. ഏകദേശം 92% ഹിന്ദു ജനവിഭാഗമുള്ള ഗുജറാത്തിൽ നിന്ന് 97% ഹിന്ദുക്കൾ ഉള്ള ഹിമാചലിലേക്ക് എത്തുമ്പോൾ കഥ മാറി. കോൺഗ്രസ് ഞെട്ടിച്ചു. ഗുജറാത്തിൽ 7 തവണ തുടർച്ചയായി ജയിച്ചുവെന്ന റെക്കോർഡുമായി ഡൽഹിയിലേക്കു നോക്കുമ്പോൾ അവിടെയുള്ളത് മറ്റൊരു റെക്കോർഡാണ്– ബിജെപി 6 തവണ ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ തുടർച്ചയായി പരാജയപ്പെട്ടു. ഇതിനിടയിലാണ് ഡൽഹി മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ അവർ നേരിട്ട പരാജയം.
അഹമ്മദാബാദ്∙ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവർ പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കാബിനറ്റ് റാങ്കുള്ള എട്ടു പേർ ഉൾപ്പെടെ 16 മന്ത്രിമാരും
പിറന്നാൾ സമ്മാനം ഗംഭീരമായി. കേവലം 10 വയസ്സു മാത്രം പ്രായമുള്ള ആം ആദ്മി പാർട്ടിക്ക് (എഎപി) ജന്മദിനാഘോഷ സമ്മാനമായി ലഭിച്ചത് ദേശീയ പാർട്ടിയെന്ന ബഹുമതി. ഡൽഹി മുഖ്യമന്ത്രി കസേരയിൽനിന്ന് പ്രധാനമന്ത്രി കസേരയിലേക്കുള്ള അരവിന്ദ് കേജ്രിവാളിന്റെ പ്രയാണത്തിന്റെ തുടക്കമാണ് ഇതെന്ന് എഎപി നേതാക്കളും പ്രവർത്തകരും പ്രഖ്യാപിക്കുന്നു. നരേന്ദ്ര മോദിയും അമിത് ഷായും അടക്കിവാഴുന്ന വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി സ്ഥാപകനുമായ അരവിന്ദ് കേജ്രിവാളിന്റെ പ്രസക്തി വർധിക്കുകയാണോ...? ഇന്ത്യ മുഴുവൻ സാന്നിധ്യമുള്ള കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിനു സാധിക്കാത്തത് ഞങ്ങളുടെ നേതാവിനു സാധിക്കുമെന്ന് പ്രഖ്യാപിക്കാൻ എഎപിയുടെ നേതാക്കൾക്ക് കരുത്തു പകരുന്നത് എന്താണ്? ബിജെപിയുടെ കുത്തക തകർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ അധികാരം പിടിച്ചതും ഗുജറാത്തിൽ ഏകദേശം 12 ശതമാനം വോട്ടുവിഹിതം നേടിയതും ആം ആദ്മി പാർട്ടിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏതെങ്കിലും തരത്തിൽ മേൽക്കോയ്മ നൽകുന്നുണ്ടോ? ചോദ്യങ്ങൾ ഏറെയാണ്. പക്ഷേ ഉത്തരങ്ങൾ അത്ര ലളിതമല്ല.
അഹമ്മദാബാദ്∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കിലും 12.92% വോട്ട് നേടുകയും അഞ്ച് സീറ്റിൽ വിജയിച്ച് സാന്നിധ്യം അറിയിക്കുകയും ചെയ്ത ആംആദ്മി പാർട്ടി(എഎപി)ക്ക് വൻ തിരിച്ചടി. പാർട്ടി ടിക്കറ്റിൽ വിജയിച്ച അഞ്ച് എംഎൽഎമാരും നിരന്തരം ബിജെപിയുമായി സമ്പർക്കത്തിലാണെന്നും വൈകാതെ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്.
ഗുജറാത്തിൽ കോണ്‍ഗ്രസിനേറ്റ പരാജയം തിരിച്ചടിയാണെന്നും ആഴത്തിലുള്ള വിശകലനം ആവശ്യമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. മണ്ഡലം അടിസ്ഥാനത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും സംസ്ഥാനത്തെ
മുംബൈ ∙ ഗുജറാത്തിൽ സീറ്റുകളുടെ എണ്ണത്തിലും ഭരണത്തുടർച്ചയിലും റെക്കോർഡോടെ ആധികാരികമായി വിജയിച്ച ബിജെപിയെ ‘കുത്തിനോവിച്ച്’ ശിവസേന. മഹാരാഷ്ട്രയിൽനിന്നു തട്ടിയെടുത്ത വികസന പദ്ധതികൾ കാരണമാണു ബിജെപി ഗുജറാത്തിൽ ജയിച്ചതെന്നു ശിവസേന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ
ന്യൂഡൽഹി ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ ചരിത്ര വിജയം ബിജെപി വലിയ തോതിൽ ആഘോഷിക്കുന്നതിനിടെ, ഒറ്റ തിരഞ്ഞെടുപ്പിൽ മാത്രമാണ് ബിജെപി ജയിച്ചതെന്ന് ഓർമിപ്പിച്ച് ആം ആദ്മി പാർട്ടി (എഎപി) നേതാവ് രാഘവ് ഛദ്ദ. ഗുജറാത്ത് തിരഞ്ഞെടുപ്പിലെ വിജയത്തിനൊപ്പം, ഹിമാചൽ പ്രദേശിലും ഡൽഹി മുൻസിപ്പൽ കോർപറേഷനിലേക്കു
തിരുവനന്തപുരം ∙ വര്‍ഗീയ ഫാഷിസ്റ്റ് ഭരണത്തില്‍ നിന്നും രാജ്യം മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ ഫലസൂചികയാണ് ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസിന്റെ വിജയമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. ഭരണത്തിന്റെ തണലില്‍ ബിജെപി ഉയര്‍ത്തിയ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ച് ഹിമാചല്‍ പ്രദേശില്‍
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം സമ്മാനിച്ച ഗുജറാത്ത് ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നേരന്ദ്ര മോദി. ഈ തിരഞ്ഞെടുപ്പ് ഫലം വൈകാരികമാണ്. വികസന രാഷ്ട്രീയത്തെ ജനം അനുഗ്രഹിക്കുകയും തുടരാൻ ആഗ്രഹിക്കുകയും െചയ്തു. ഗുജറാത്തിലെ ജനശക്തിക്കു മുന്നിൽ തലകുനിക്കുകയാണ്. കഠിനാധ്വാനം ചെയ്ത
മത്സരിച്ച 182 സീറ്റിൽ പരാജയപ്പെട്ടത് 26 സീറ്റുകളിൽ മാത്രം. ഗുജറാത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും ഉയർന്ന എണ്ണം സീറ്റുകളുമായാണ് ബിജെപി വെന്നിക്കൊടി പാറിച്ചത്. അതോടെ തകർന്നത് 37 വർഷമായി കോൺഗ്രസിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡ്. 1985ൽ കോൺഗ്രസ് നേടിയ 149 സീറ്റായിരുന്നു ഇതുവരെ ഗുജറാത്തിലെ റെക്കോർഡ് സീറ്റുനില. എന്നാൽ ഇത്തവണ ബിജെപി പിടിച്ചെടുത്തത് 156 സീറ്റുകൾ. 2017ൽ 99 സീറ്റുണ്ടായിരുന്നിടത്ത് ബിജെപിക്ക് ഇത്തവണ കൂടിയത് 57 സീറ്റുകളും. 2017ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസിന് നഷ്ടം 60 സീറ്റുകൾ. 2017ൽ 77 സീറ്റ് നേടിയ കോൺഗ്രസ് ഇത്തവണ വെറും 17ൽ ഒതുങ്ങി. ആകെ മത്സരിച്ച 179 സീറ്റിൽ 162ലും തോൽവി! ഫലമോ, തുടർച്ചയായ ഏഴാം വർഷവും ബിജെപി ഗുജറാത്ത് ഭരണത്തിലേറി.
ന്യൂഡൽഹി ∙ ഗുജറാത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും ഹിമാചൽ പ്രദേശിലെ വിജയത്തോടെ കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം മൂന്നായി ഉയര്‍ന്നു. രാജസ്ഥാനും ഛത്തീസ്ഗഡുമാണ് മറ്റു രണ്ട് സംസ്ഥാനങ്ങള്‍. ജാര്‍ഖണ്ഡിലും ബിഹാറിലും മഹാസഖ്യത്തിന്റെ ഭാഗമായും കോണ്‍ഗ്രസ് ഭരണത്തിലുണ്ട്. മറുവശത്ത്
2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു ശതമാനം വോട്ടു പോലും നേടാത്ത പാർട്ടികൾ ഇത്തവണയും ഭൂരിഭാഗം സീറ്റുകളിലും മത്സരിക്കുന്ന കാഴ്ചയായിരുന്നു ഗുജറാത്തിൽ. എന്നാൽ ആ പാർട്ടികൾ എത്ര സീറ്റു പിടിച്ചു? എത്ര വോട്ടു നേടി? എത്രപേർക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു? പ്രധാനപ്പെട്ട വിവരങ്ങൾ അറിയാം കണക്കുകളിലൂടെ... 2017ൽ ദേശീയ, സംസ്ഥാന പാർട്ടികൾ ഉൾപ്പെടെ...
അഹമ്മദാബാദ് ∙ ബിജെപി സ്ഥാനാർഥിയും ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയുമായ റിവാബ ജഡേജയ്ക്കു ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും ജയം. കന്നി മത്സരത്തിൽ ജാംനഗർ നോർത്ത് മണ്ഡലത്തിൽ നിന്നാണ് റിവാബ നിയമസഭയിലേക്കു ചുവടുവയ്ക്കുന്നത്. രാഷ്ട്രീയത്തിൽ പുതുമുഖമാണു റിവാബ.84,336 വോട്ടുകൾ നേടിയ
കോട്ട (രാജസ്ഥാൻ) ∙ രാജ്യത്ത് ഐക്യം സ്ഥാപിക്കുകയും അവകാശങ്ങൾക്കായി പോരാടാൻ കഴിയുന്ന ജനങ്ങളുടെ ഉച്ചത്തിലുള്ള ശബ്ദം സൃഷ്ടിക്കുകയുമാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ കോട്ടയില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെയുള്ള ചിത്രം പങ്കുവെച്ചാണ് രാഹുല്‍ ഗാന്ധി സമൂഹമാധ്യമത്തിൽ ഇങ്ങനെ
ന്യൂഡൽഹി ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവുമായി കോൺഗ്രസ് വൻ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ, തിരഞ്ഞെടുപ്പു പരാജയത്തിൽ പ്രതികരണവുമായി പ്രചാരണ രംഗത്തുനിന്ന് മാറ്റിനിർത്തപ്പെട്ട മുതിർന്ന നേതാവ് ശശി തരൂർ. ഗുജറാത്തിൽ കോൺഗ്രസിനായി താൻ പ്രചാരണം നടത്തിയിട്ടില്ലെന്ന് ശശി
അഹമ്മദാബാദ് ∙ ഗുജറാത്തിൽ ഹിന്ദുത്വ വികാരവും വികസന മുദ്രാവാക്യവും മുഴക്കി ഏഴാമൂഴത്തിലും ഭരണം നേടിയതിന്റെ ആഹ്ലാദത്തിലാണു ബിജെപി. ഒരൊറ്റ മുസ്ലിം സ്ഥാനാർഥിയെപ്പോലും നിർത്താതിരുന്നിട്ടും മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ ബിജെപി
അഹമ്മദാബാദ്/ഷിംല ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ഏകപക്ഷീയ വിജയത്തിനു പിന്നാലെ വിജയാഘോഷത്തിൽ ബിജെപി പ്രവർത്തകർ. നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമാണ് വനിതാ പ്രവർത്തകരുൾപ്പെടെ വിജയം ആഘോഷിച്ചത്. മധുരം വിതരണം ചെയ്തും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ വിജയം
ഇക്കുറി ഗുജറാത്തിൽ ത്രികോണ പോരാട്ടത്തിനു ചൂടു പകർന്നത് ആം ആദ്മി പാർട്ടിയാണ്. വലിയ പ്രചാരണ കോലാഹലങ്ങളോടെ ആം ആദ്മി പാർട്ടി (എഎപി) അണിനിരന്നപ്പോൾ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷത്തുള്ള കോൺഗ്രസും അങ്കലാപ്പിലായി. എതിരാളിയുടെ വോട്ടാണ് എഎപി പിടിക്കുകയെന്നു ബിജെപിയും കോൺഗ്രസും വിശ്വസിച്ചു, പ്രചരിപ്പിച്ചു.
അഹമ്മദാബാദ്∙ ഗുജറാത്ത് ഗാന്ധിധാമിലെ കോൺഗ്രസ് സ്ഥാനാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിൽ തൂങ്ങിമരിക്കാനായിരുന്നു ശ്രമം. വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് ആരോപിച്ച് ആദ്യം ധർണയായിരുന്നു. പിന്നീട് ഉദ്യോഗസ്ഥൻ പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
‘കൈമോശം വരിക’ എന്ന പ്രയോഗം അച്ചട്ടാണു കോൺഗ്രസിന്റെ കാര്യത്തിൽ. 1995 വരെ ഗുജറാത്തിലെ ഭരണകക്ഷിയായിരുന്ന കോൺഗ്രസ് പിന്നീടിതുവരെ പ്രതിപക്ഷത്തു തന്നെയായിരുന്നു. ഒരിക്കൽപോലും ബിജെപിയെ വെല്ലുവിളിക്കാനോ അട്ടിമറിക്കാനോ കെൽപില്ലാതെ, അതിനു ശ്രമിക്കാതെ, കയ്യിലുള്ളതെല്ലാം നഷ്ടപ്പെടുത്തുകയായിരുന്നു കോൺഗ്രസ്.
ഗുജറാത്തിൽ ബിജെപി വീണ്ടും തേരോട്ടം നടത്തുമ്പോൾ തേരാളിയും പോരാളിയുമായി ഒറ്റയാളേയുള്ളൂ– നരേന്ദ്ര മോദി. രാജ്യത്തെ ഏറ്റവും മികച്ച ‘ക്രൗഡ് പുള്ളർ’ ആയ പ്രധാനമന്ത്രി മോദിയെ മുന്നിൽ നിർത്തിയാണു ഗുജറാത്തിലും ബിജെപി പടനയിച്ചത്. മോദിയുടെ പ്രഭാവത്തിനു മുന്നിൽ പ്രതിപക്ഷത്തിന്റെ ആയുധങ്ങളെല്ലാം ഛിന്നഭിന്നമായി. 27
അഹമ്മദാബാദ്∙130ലേറെ പേരുടെ ജീവനെടുത്ത തൂക്കുപാലം ദുരന്തമുണ്ടായ മോര്‍ബി മണ്ഡലവും ബിജെപിയെ കൈവിട്ടില്ല. ബിജെപി സ്ഥാനാർഥി കാന്തിലാൽ അമൃതിയ 3000ലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. സിറ്റിങ് എംഎൽഎയായ ബ്രിജേഷ് മെർജയ്ക്ക്
ഗുജറാത്തിൽ എതിരാളികളില്ലെന്ന് ഒരിക്കൽക്കൂടി ഉറക്കെ പ്രഖ്യാപിച്ച് ബിജെപിക്ക് ഏഴാമൂഴം. എക്സിറ്റ് പോളുകൾ ശരിവയ്ക്കുന്ന പ്രകടനത്തിലൂടെ മിന്നുന്ന ജയമാണു നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കാഴ്ചവച്ചത്. ഗുജറാത്തിലെ അധികാരത്തുടർച്ചയിലൂടെ, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസവും ബിജെപിക്കു
അഹമ്മദാബാദ്∙ ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തകർത്തെറിഞ്ഞ് ചരിത്രവിജയവുമായി ബിജെപി.182 മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി 136 സീറ്റിലും കോൺഗ്രസ് 14 സീറ്റിലും എഎപി 4 സീറ്റിലും സ്വതന്ത്രർ 3 സീറ്റിലും സമാജ്വാദി പാർട്ടി ഒരുസീറ്റിലും വിജയിച്ചു. 92 സീറ്റാണ് കേവല
അഹമ്മദാബാദ് ∙ ഗുജറാത്തിൽ മൂന്നു പതിറ്റാണ്ടോളമായി അധികാരത്തിലുള്ള ബിജെപി ഇക്കുറിയും വമ്പൻ മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോൾ പ്രവചനം. പുറത്തുവന്ന രണ്ട് എക്സിറ്റ് പോളുകളും ബിജെപിക്കു പടുകൂറ്റൻ വിജയമാണു പ്രവചിക്കുന്നത്. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനു കൈവശമുള്ള സീറ്റുകൾ നഷ്ടപ്പെടും; എഎപിക്കു കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കില്ലെന്നുമാണു പ്രവചനം.
ന്യൂഡൽഹി∙ പെരുമാറ്റച്ചട്ടം കാറ്റിൽപ്പറത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് ‘രാഷ്ട്രീയ റോഡ് ഷോ’ ആണെന്ന് ആണെന്ന് കോൺഗ്രസ്. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് നടക്കുന്ന അഹമ്മദാബാദിൽ മോദി വോട്ട് ചെയ്യാനായി പോളിങ് സ്റ്റേഷനിലേക്ക് എത്തിയത് വൻ ജനക്കൂട്ടത്തെ സാക്ഷി നിർത്തി റോഡ് ഷോ നടത്തിയായിരുന്നു.
അഹമ്മദാബാദ്∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. ഗുജറാത്തിന്റെ മധ്യ, വടക്കൻ മേഖലകളിലെ 93 മണ്ഡലങ്ങളിൽ നടക്കുന്ന വോട്ടെടുപ്പിൽ 833 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. ഇതിൽ 359 പേർ സ്വതന്ത്രരാണ്. ഈ മാസം എട്ടിനാണ്
അഹമ്മദാബാദ്∙ തനിക്കെതിരെ ആര് ഏറ്റവും കൂടുതൽ മോശം വാക്കുകൾ ഉപയോഗിക്കുമെന്ന മത്സരം കോൺഗ്രസുകാർക്കിടയിൽ ഉണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖർഗെയ്ക്കു മുൻപ് മറ്റൊരു കോൺഗ്രസ് നേതാവും ‘കോൺഗ്രസ് മോദിയുടെ സ്ഥാനം കാട്ടിക്കൊടുക്കും’ എന്നു പറഞ്ഞിരുന്നതായി മധുസൂദനൻ മിസ്ത്രിയെ പരാമർശിച്ചു മോദി പറഞ്ഞു.
ജയത്തെക്കുറിച്ചല്ല, അതിന്റെ വലുപ്പം എത്രയെന്നതിനെ കുറിച്ചു മാത്രമാണത്രേ ഗുജറാത്തിൽ ബിജെപിയുടെ ആശങ്ക. സീറ്റു നേട്ടത്തിൽ ഇതുവരെയുള്ള റെക്കോർഡ് തകർക്കുമെന്നാണു ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പറയുന്നത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഏകപക്ഷീയമാണെന്നും
അഹമ്മദാബാദ്∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി. രാവിലെ 8ന് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് 5നാണ് അവസാനിച്ചത്. 56.88 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. അന്തിമ പോളിങ് ശതമാനം വന്നിട്ടില്ല. രണ്ടാംഘട്ട വോട്ടെടുപ്പ്
160 സ്ഥാനാർഥികളുടെ പേരുമായി, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ പട്ടിക കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് പ്രഖ്യാപിച്ചപ്പോള്‍ ആദ്യം ശ്രദ്ധിക്കപ്പെട്ടത് രണ്ടു പേരുകളായിരുന്നു - ആദ്യത്തേത്, ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ, രണ്ടാമത്തേത് ഈ വര്‍ഷം ജൂണില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന,
അഹമ്മദാബാദ് ∙ ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെ, പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ. സ്വന്തം നാടായ ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ദിവസത്തിനിടെ 7 റാലികളിൽ കൂടി പങ്കെടുക്കും. ഇതോടെ മോദിയുടെ ആകെ റാലികൾ 27 എണ്ണമാകും. 2017ലെ തിരഞ്ഞെടുപ്പിൽ മോദി
മെഹ്സാന∙ ഗുജറാത്തിലെ മെഹ്സാനയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അഭിസംബോധന ചെയ്യവെ ജനക്കൂട്ടത്തിനിടയിലേക്കു കാള ഇടിച്ചുകയറി. തലങ്ങുംവിലങ്ങും കാള ഓടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ ‘രാവണൻ’ എന്നു വിളിച്ചതിനെച്ചൊല്ലി വിവാദം പുകയുന്നു. പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തുവന്നു.
അഹമ്മദാബാദ്∙ ബിജെപിയിൽനിന്ന് രാജിവച്ച ഗുജറാത്ത് മുൻമന്ത്രി ജയ് നാരായൺ വ്യാസ് തിങ്കളാഴ്ച കോൺഗ്രസിൽ ചേർന്നു. എഴുപത്തിയഞ്ചുകാരനായ മുൻ ബിജെപി നേതാവിനെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിലാണ് പാർട്ടിയിലേക്കു ചേർത്തത്. ചടങ്ങിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗോലോട്ടും
അഹമ്മദാബാദ് ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ട പരസ്യ പ്രചാരണം അവസാനിക്കാൻ രണ്ടു ദിവസം മാത്രം ശേഷിക്കെ ദേശീയ നേതൃത്വത്തെ ഇറക്കി ബിജെപിയും കോണ്‍ഗ്രസും എഎപിയും. കോണ്‍ഗ്രസ് കാലത്ത് ഭീകരതയും അഴിമതിയുമാണു വളര്‍ന്നതെന്ന് സൂറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചു. ഗുജറാത്ത് പ്രചാരണം അവസാന മണിക്കൂറുകളിലേക്കു കടന്നതോടെ പരസ്പരം കടന്നാക്രമിക്കുകയാണ് നേതാക്കള്‍.
അഹമ്മദാബാദ്∙ ഗുജറാത്തിൽ ആം ആദ്മി പാർട്ടി (എഎപി) സർക്കാർ രൂപീകരിക്കുമെന്നു തറപ്പിച്ചുപറഞ്ഞ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഡൽഹിയിലെയും പഞ്ചാബിലെയും തന്റെ തിരഞ്ഞെടുപ്പ് പ്രവചനങ്ങൾ ശരിയായിരുന്നു. ഗുജറാത്തിലും അങ്ങനെത്തന്നെ സംഭവിക്കുമെന്നും കേജ്രിവാൾ ചൂണ്ടിക്കാട്ടി.
അഹമ്മദാബാദ്∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം അവസാനിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ ദ്വിദിന പ്രചാരണ പരിപാടികൾക്കായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ സംസ്ഥാനത്തെത്തി. സൂറത്ത്, നർമദ എന്നിവിടങ്ങളിലെ പ്രചാരണ
പരുത്തിപ്പാടങ്ങളും സൂര്യകാന്തിപ്പാടങ്ങളുമൊക്കെ ഇടകലർന്ന് അതിരിടുന്ന കൊച്ചുപട്ടണമാണ് വഡ്ഗാം. തൊട്ടടുത്തുള്ള മെഹ്സാന, വ്യവസായങ്ങളുടെയും നഗരജീവിതത്തിന്റെയും പളപ്പിൽ കഴിയുമ്പോൾ തികച്ചും സാധാരണമായ ജീവിതം നയിക്കുന്ന ഒരു പട്ടണം. കർഷകരാണ് ഏറെയും. വഡ്ഗാമിലെ സിറ്റിങ് എംഎൽഎ ജിഗ്നേഷ് മേവാനിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് ഏതെന്നു കണ്ടു പിടിക്കാൻ പാടു പെടും. ഒരു ട്രാക്ടർ ഡീലറുടെ ഷോറൂമിനു വശത്തെ പിരിയൻ കോവണി കയറിയെത്തുമ്പോൾ മേവാനിയുടെ ചിത്രവും കൈപ്പത്തി ചിഹ്നവും ഉള്ളിലുള്ളതല്ലാതെ മറ്റൊന്നുമില്ല ഇതൊരു തിരഞ്ഞെടുപ്പു സമിതി സെറ്റപ്പാണെന്നു മനസ്സിലാക്കാൻ. എന്തുകൊണ്ട് ഒരു കൊടി പോലും പുറത്തില്ല എന്നതിന് ജിഗ്നേഷിന്റെ ക്യാംപെയ്ൻ മാനേജർമാരിലൊരാളായ അഡ്വ. സുബോധ് കുമാറിനു മറുപടിയുണ്ട്: ‘‘ഒരു കൊടി തൂക്കിയാൽ, ഒരു പോസ്റ്ററൊട്ടിച്ചാൽ അപ്പോൾ തിരഞ്ഞെടുപ്പു കമ്മിഷന്റെ ആളുകൾ വന്ന് അത് തിരഞ്ഞെടുപ്പു ചെലവിൽ കണക്കാക്കും. ബിജെപിക്ക് ഈ പ്രശ്നമൊന്നുമില്ലേയെന്ന് ഞങ്ങൾ അദ്ഭുതപ്പെടാറുണ്ട്’. ബിജെപിയുടെ പണക്കൊഴുപ്പിനെതിരെ കൂടിയാണ് താൻ മത്സരിക്കുന്നതെന്ന് ജിഗ്നേഷ് മേവാനിയും പറയുന്നു. പൊടിനിറഞ്ഞ പാതയ്ക്കരികിൽനിന്ന് കൈവീശുന്ന ഗ്രാമീണരെ, ഇന്നോവയുടെ മുൻസീറ്റിലിരുന്ന് പ്രത്യഭിവാദ്യം ചെയ്തുകൊണ്ട് മേവാനി പറഞ്ഞു: ‘‘കോൺഗ്രസ് നൽകിയ തിരഞ്ഞെടുപ്പു ഫണ്ട് കൊണ്ട് ബിജെപിയെപ്പോലൊരു പാർട്ടിയുടെ പണക്കൊഴുപ്പിനെ നേരിടാനാവില്ല. അതു കൊണ്ടാണ് ഞാൻ ക്രൗഡ് ഫണ്ടിങ് തുടങ്ങിയത്. 40 ലക്ഷം രൂപ അതുവഴി സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. കുറേ പേർ പണം നൽകുന്നുണ്ട്.’’. ഗുജറാത്ത് കോൺഗ്രസിൽ ജിഗ്നേഷിനെപ്പോലെ ജനങ്ങളുമായി ‘കണക്റ്റ്’ ചെയ്യുന്ന മറ്റു നേതാക്കൾ ഇല്ലെന്നു തന്നെ പറയാം. ജിഗ്നേഷിന് മണ്ഡലത്തെയും മണ്ഡലത്തിന് ജിഗ്നേഷിനെയും അത്രമേൽ അറിയാം.
ഗാന്ധിനഗർ ∙ രാജ്യവിരുദ്ധ ശക്തികൾക്കെതിരെ ആന്റി റാഡിക്കലിസം സെല്ലും ഏകീകൃത സിവിൽകോഡിന്റെ സമ്പൂർണ നടപ്പാക്കലും പ്രഖ്യാപിച്ച് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക. ‘തീവ്രവാദ സംഘടനകളുടെയും ദേശവിരുദ്ധ ശക്തികളുടെ സ്ലീപ്പർ സെല്ലുകളെയും രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെയും
അഹമ്മദാബാദ്∙ ഗുജറാത്തിൽ കോൺഗ്രസ് പിന്തുണയിൽ സാമൂഹികവിരുദ്ധർ അക്രമത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാൽ 2002ൽ അക്രമികളെ പാഠം പഠിപ്പിച്ചുവെന്നും ബിജെപി സംസ്ഥാനത്ത് സമാധാനം സ്ഥാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡിസംബറിൽ
ന്യൂഡല്‍ഹി∙ ബിജെപിക്ക് എതിരെ അതിരൂക്ഷമായ ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ കൊല്ലാന്‍ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും ഡല്‍ഹി എംപി മനോജ് തിവാരിക്ക് ഇതില്‍ പങ്കുണ്ടെന്നും സിസോദിയ ആരോപിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പിലെയും ഡല്‍ഹി മുനിസിപ്പല്‍
വഡോദര∙ ഗുജറാത്തിൽ മോദി പ്രഭാവം അവസാനിച്ചെന്ന് കോൺഗ്രസ് നേതാവും വഡ്ഗാവ് മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ജിഗ്നേഷ് മേവാനി മനോരമ ന്യൂസിനോട്. ഇത്തവണ കോൺഗ്രസ് ഭരണം പിടിക്കാൻ സാധ്യതയേറിയെന്ന് ജിഗ്നേഷ് അവകാശപ്പെട്ടു. മരണം വരെയും ബിജെപിയുമായി ഒത്തു തീർപ്പിനില്ലെന്നും വ്യക്തമാക്കുന്നു ഈ ദലിത് നേതാവ്. കഴിഞ്ഞ തവണ
ന്യൂഡൽഹി∙ ഗുജറാത്തിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. ബവ്ലയിൽ മോദി പങ്കെടുത്ത റാലിയുടെ നേർക്കു പറന്നെത്തിയ ഒരു ഡ്രോൺ എൻഎസ്ജി ഉദ്യോഗസ്ഥൻ വെടിവച്ചിട്ടതിനെത്തുടർന്നാണ് ഈ വിവരം പുറത്തുവന്നത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിവിധ ഏജൻസികൾ
അഹമ്മദാബാദ്∙ ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിദേശികളെ ഇറക്കിയ ബിജെപിയുടെ നീക്കം വിവാദത്തിൽ. ഗുജറാത്ത് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് വിദേശികൾ ബിജെപിക്കു വേണ്ടി പ്രചാരണം നടത്തുന്ന വിഡിയോ പുറത്തു വന്നത്. ‘‘ നിങ്ങൾക്ക് മഹാനായ ഒരു നേതാവുണ്ട്, നിങ്ങളുടെ നേതാവിനെ വിശ്വസിക്കൂ’ എന്ന ശീർഷകത്തിലാണു വിഡിയോ പോസ്റ്റ് ചെയ്തത്.
കംബാലി (ഗുജറാത്ത്) ∙ കർഷകരെയും ഗ്രാമങ്ങളെയും അവഗണിക്കുന്ന ബിജെപിക്ക് ജനം തിരഞ്ഞെടുപ്പിൽ തിരിച്ചടി നൽകുമെന്നു ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ ടെലിവിഷൻ അവതാരകൻ ഇസുദാൻ ഗധ്വി. ഗ്രാമീണ മണ്ഡലമായ കംബാലിയയിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. ടിവി സ്റ്റുഡിയോയിൽനിന്ന് നേരിട്ട്
നഗരത്തിൽ നിന്ന് 60 കിലോമീറ്ററോളം അകലെ വിരംഗം മണ്ഡലത്തിലെ ഒരു കുഗ്രാമത്തിൽ പൊടിനിറഞ്ഞ പാതയോരത്തുള്ള ‘തോത്തഡ്’ മാ ക്ഷേത്രം. വിക്കുള്ളവർക്ക് അതു മാറ്റി ശബ്ദം നൽകാൻ ശക്തിയുള്ള ദേവിയാണ് തോത്തഡ് മായെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. ക്ഷേത്രത്തോടു ചേർന്നുള്ള ഓഡിറ്റോറിയത്തിൽ ഗ്രാമവാസികളുടെ കൂട്ടത്തോട് പ്രസംഗിക്കുകയാണ് വിരംഗം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ഹാർദിക് പട്ടേൽ. സംവരണമാവശ്യപ്പെട്ടുള്ള പട്ടീദാർ (പട്ടേൽ) പ്രക്ഷോഭത്തിലൂടെ ദേശീയ തലത്തിൽ ശ്രദ്ധ നേടിയ യുവ നേതാവിന്റെ കന്നി മത്സരമാണിത്. ‘വിരംഗം വലിയ മണ്ഡലമാണ്. ഇത്രയും വലുതായിട്ടും ഇവിടെ നല്ല റോഡുകളുണ്ടോ? കണ്ട്ല തുറമുഖവും ഹൈവേയുമായി ബന്ധിപ്പിക്കുന്ന റോഡ് കൊണ്ടുവരാമെന്ന് പറഞ്ഞിട്ട് നിങ്ങൾക്ക് കിട്ടിയോ? ഗുജറാത്ത് മോഡൽ രാജ്യമാകമാനം വലിയ ചർച്ചയായിട്ടും അതിന്റെ ഗുണം നിങ്ങൾക്കു കിട്ടിയോ? കാരണം ഇവിടെ ജയിക്കുന്നത് ബിജെപിയല്ല. അഞ്ചാം തീയതി തിരഞ്ഞെടുപ്പു നടക്കുമ്പോൾ നിങ്ങൾ എന്നെ ജയിപ്പിക്കൂ. നിങ്ങൾക്ക് അടുത്ത 5 വർഷം വികസനത്തിന്റെ പൂക്കാലം ഞാൻ കൊണ്ടുവരാം..’ അന്തം വിട്ടിരിക്കുന്ന ഗ്രാമവാസികൾ ഒന്നടങ്കം കയ്യടിക്കുന്നു. കാവി തലപ്പാവുമണിഞ്ഞിരുന്ന ഹാർദിക് ഭായ് സന്തുഷ്ടനായി. ക്ഷേത്രത്തിന് പുറത്ത് അതു നോക്കി നിൽക്കുന്നവരിലൊരു യുവാവ് കയ്യിലെ സ്മാർട് ഫോണിലൊരു വിഡിയോയുമായി വരുന്നു. നട്ടുച്ചയെപ്പോലും ലഹരിപിടിപ്പിക്കുന്ന ഗന്ധത്തിനിടെ ഫോണിലെ വിഡിയോ കാണിക്കുന്നു. വിഡിയോയിൽ മോദിയെ അടപടലം വിമർശിക്കുന്ന ഹാർദിക് പട്ടേൽ. ‘ഇതല്ലേ അയാൾ’ എന്ന് ചൂണ്ടിക്കാണിക്കുന്നു. ആണെന്നും അല്ലെന്നും പറയാതെ ചിരിച്ചൊഴിയുമ്പോൾ അടുത്ത വിഡിയോ. അതിൽ കഴിഞ്ഞ വർഷം കോൺഗ്രസിന്റെ വേദിയിൽ കയറി ഒരാൾ ഹാർദിക്കിനെ കയ്യേറ്റം ചെയ്യുന്നതാണെന്നു തോന്നുന്ന ഒരു ദൃശ്യം. ‘ഇതല്ലേ അയാൾ?’ വോട്ടർമാരിലെ ഈ ആശയക്കുഴപ്പമാണ് ഗുജറാത്ത് തിരഞ്ഞെടുപ്പിൽ രാജ്യമുറ്റു നോക്കുന്ന മത്സരം നടക്കുന്ന അഹമ്മദാബാദിലെ വിരംഗം മണ്ഡലത്തിൽ നടക്കുന്നത്.
അഹമ്മദാബാദ്∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഇറാഖ് മുൻ ഏകാധിപതിയായിരുന്ന സദ്ദാം ഹുസൈനെപ്പോലെയാണെന്നും സർദാർ വല്ലഭായ് പട്ടേലിനെയോ ജവഹർലാൽ നെഹ്റുവിനേയോ മഹാത്മാഗാന്ധിയെയോപ്പോലെ മാറിയിരുന്നെങ്കിൽ നന്നായിരുന്നുവെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ചൊവ്വാഴ്ച അഹമ്മദാബാദിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അഹമ്മദാബാദ്∙ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ രാജ് സമാധിയാല ഗ്രാമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ കോൺഗ്രസിനോ ആം ആദ്മി പാർട്ടിക്കോ (എഎപി) പ്രചാരണം നടത്താൻ കഴിയില്ല. ഗ്രാമം സ്വയം രൂപപ്പെടുത്തിയിട്ടുള്ള നിയമങ്ങളാണ് അതിനു കാരണം. എന്നാൽ, വോട്ടുചെയ്യൽ നിർബന്ധമാണ്. വോട്ട് ചെയ്യാൻ അർഹതയുള്ളവർ അതു വിനിയോഗിച്ചില്ലെങ്കിൽ 51 രൂപ പിഴ ഈടാക്കും.
നേമം മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു– ‘കേരളത്തിലെ ഗുജറാത്ത് ആണ് നേമം’. കുമ്മനം അവിടെ പരാജയപ്പെട്ടു. എങ്കിലും നേമം കേരളത്തിന്റെ ഗുജറാത്താണ് എന്ന അഭിപ്രായം ചൂടേറിയ ചർച്ചകൾക്ക് കാരണമായി. ഗുജറാത്ത് എന്ന പരീക്ഷണശാലയിൽ നിന്ന് പുറത്തുവന്നത് കഠിന ഹിന്ദുത്വമാണ് എന്ന നിഗമനമാണ് തീവ്ര ചർച്ചയ്ക്ക് ഇടയാക്കിയത്. തന്റെ പ്രസ്താവന വർഗീയമായി തിരിച്ചുവിട്ടുവെന്ന് പരാജയത്തിനു ശേഷം കുമ്മനം തന്നെ പരാതിപ്പെട്ടു. ഗുജറാത്തിനെപ്പറ്റി പറഞ്ഞുവരുമ്പോൾ അതു വർഗീയതയുമായി എവിടെയോ കൂട്ടിമുട്ടുന്നുവെന്നും ഇതു സൂചിപ്പിക്കുന്നു. മഹാത്മാഗാന്ധിയുടെ ജന്മനാടെന്ന ഖ്യാതിയും സിംഹങ്ങളുള്ള ഗീർവനത്തിന്റെ സവിശേഷതയും ആണ് ഗുജറാത്തിനെ ഒരുകാലത്ത് വേറിട്ടുനിർത്തിയത്. അതേസമയം ഗുജറാത്ത് ബിജെപി പ്രവർത്തകർക്ക് പ്രിയപ്പെട്ടതാകുന്നത് പാർട്ടിക്ക് ഉരുക്കുപോലെ ഉറച്ച അടിത്തറയുള്ള നാട് എന്ന പേരിലാണ്. ഗുജറാത്തിൽ നിന്നാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്നത്തെ പ്രതാപത്തിലേക്ക് വളർന്നത്. 28 വർഷമായി ബിജെപിയെ പിന്തള്ളാൻ ശ്രമിച്ചുവരികയായിരുന്ന കോൺഗ്രസ് കൂടുതൽ പരിക്ഷീണരായതേയുള്ളൂ. അതിനിടയിലാണ് ഇത്തവണ ബിജെപിയെ തറപറ്റിക്കും എന്ന വെല്ലുവിളിയോടെ ആം ആദ്മി പാർട്ടി ഇളക്കിമറിക്കൽ തുടങ്ങിയത്. ഗുജറാത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാണ് എങ്കിൽ ‘മൃദു ഹിന്ദുത്വ’ മേമ്പൊടിയോടെയാണ് ആംആദ്മി പാർട്ടി രംഗത്തെത്തിയതെന്ന് വിമർശകർ പറയുന്നു. അങ്ങനെ നോക്കുമ്പോൾ വീണ്ടും ഗുജറാത്ത് പരീക്ഷണശാല ആകുകയാണ്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണം അരങ്ങു തകർക്കുമ്പോൾ സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളുടെ ഒരു വിശദ വിശകലനം.
വഡോദര∙ 130ൽ അധികം പേരുടെ മരണത്തിൽ കലാശിച്ച ഗുജറാത്തിലെ മോർബി പാലം ദുരന്തത്തിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് ഒട്ടേറെ പിഴവുകൾ. ഒക്ടോബർ 30ന് അപകടം നടന്ന ദിവസം ആകെ 3,165 ടിക്കറ്റുകൾ വിറ്റഴിക്കാനായി പുറത്തിറക്കിയെന്ന് ഫൊറൻസിക് അന്വേഷണ റിപ്പോർട്ട് കൈമാറവെ ജില്ലാ കോടതിയിൽ സർക്കാർ അഭിഭാഷകൻ പറഞ്ഞു.
ഗുജറാത്തിൽ വോട്ടെടുപ്പിന് പത്തു ദിവസം മാത്രം അവശേഷിക്കെ കാടിളക്കി പ്രചാരണവുമായി രാഷ്ട്രീയ പാർട്ടികൾ.
അഹമ്മദാബാദ് ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടീദാർ സമൂഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചെന്നും ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും
രാജ്കോട്ട് ∙ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിക്കൊപ്പം, നർമദ അണക്കെട്ട് പദ്ധതിക്കെതിരായി സമരം നയിക്കുന്ന സാമൂഹികപ്രവർത്തക മേധാ പട്കർ പങ്കെടുത്തതിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര
അഹമ്മദാബാദ് ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച വിമതരെ ബിജെപി സസ്പെന്‍ഡ് ചെയ്തു. എംഎല്‍എമാരുള്‍പ്പെടെ ഏഴു നേതാക്കള്‍ക്കെതിരെയാണ് നടപടി.
സൂറത്ത്∙ മൂന്നാം തവണയും നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൂറത്തിൽ പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം. ശക്തനായ നേതാവില്ലെങ്കിൽ അഫ്താബിനെപ്പോലുള്ളവർ എല്ലാ പട്ടണങ്ങളിലും ജനിക്കുമെന്ന്
അഹമ്മദാബാദ് ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു പിന്നാലെ വിമതശല്യം കോൺഗ്രസിനും തലവേദനയാകുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് വിമതനീക്കം നടത്തുന്ന ബിജെപി നേതാക്കളെ ഒപ്പം
അഹമ്മദാബാദ്∙ ഗുജറാത്തിൽ ആം ആദ്മി പാർട്ടി( എഎപി) സ്ഥാനാർഥിയെയും കുടുംബത്തെയും ബിജെപി തട്ടിക്കൊണ്ടുപോയെന്നു ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചതിനു തൊട്ടുപിന്നാലെ സൂറത്ത് ഈസ്റ്റിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥി കഞ്ചൻ ജാരിവാല തിരികെയെത്തി. സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറുന്നതായി കഞ്ചൻ ജാരിവാല പ്രഖ്യാപിച്ചത് ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയായി.
ന്യൂഡൽഹി∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള താരപ്രചാരകരുടെ പട്ടികയിൽ നിന്ന് ശശി തരൂർ എംപിയെ ഒഴിവാക്കിയതിനെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നു. താരപ്രചാരകരുടെ ലിസ്റ്റിൽ നിന്ന് തരൂരിനെ ഒഴിവാക്കിയതിനു പിന്നാലെ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ശശി തരൂർ വിട്ടുനിന്നതായി അടുത്ത
ന്യൂഡൽഹി∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തുടങ്ങിയവരുൾപ്പെടെ 40 പേര് പട്ടികയിൽ ഉൾപ്പെടുന്നു.ചത്തീസ്ഗഡ്
അഹമ്മദാബാദ് ∙ അധികാരത്തിലെത്തിയാൽ ഗുജറാത്തിൽ പഴയ പെൻഷൻ പദ്ധതികൾ പുനഃസ്ഥാപിക്കുമെന്ന് കോൺഗ്രസും ആംആദ്മി പാർട്ടിയും. ബിജെപിയുടെ പുതിയ പെൻഷൻ
അഹമ്മദാബാദ്∙ ഗുജറാത്തില്‍ അധികാരത്തിലെത്തിയാല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം എന്നാക്കി മാറ്റുമെന്ന് വാഗ്ദാനം നല്കി കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽനിന്നു വൻതോതിൽ പണവും മദ്യവും പിടിച്ചെടുത്തെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ. ഗുജറാത്തിലും ഹിമാചലിലും വോട്ടിനായി പാർട്ടികൾ പണമൊഴുക്കുകയാണെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണു പുറത്തുവരുന്ന കണക്ക്. ഹിമാചലിൽ പിടിച്ചെടുത്തത്
വഡോദര∙ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ നരോദ പാട്യ കൂട്ടക്കൊലക്കേസ് പ്രതിയുടെ മകൾക്കും സ്ഥാനാർഥിത്വം നൽകി ബിജെപി. 160 സ്ഥാനാർഥികളുടെ പട്ടികയാണ് ബിജെപി ഇന്നലെ പുറത്തിറക്കിയത്. അഹമ്മദാബാദ് നഗരത്തിലെ നരോദയിൽനിന്നാണ് മുപ്പതുകാരിയായ അനസ്തെറ്റിസ്റ്റ് പായൽ കുക്രാനി മത്സരിക്കുക.
അഹമ്മദാബാദ്∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. 182 സീറ്റുകളിൽ 160 സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെയുള്ള ചില മുതിർന്ന നേതാക്കളെ ഒഴിവാക്കിയും
ഗാന്ധിനഗർ ∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്ത് കോൺഗ്രസിൽ എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ജാലോഡ് എംഎൽഎ ഭാവേഷ് കഠാരയാണ് ഏറ്റവും ഒടുവിൽ കോൺഗ്രസിൽനിന്ന് രാജിവച്ചത്. ഭാവേഷ് രാജിക്കത്ത് സ്പീക്കർക്ക് കൈമാറി. ഇദ്ദേഹം ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന. രണ്ട് ദിവസത്തിനിടെ കോൺഗ്രസിൽനിന്ന്
അഹമ്മദാബാദ്∙ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. തലാല എംഎൽഎ ഭാഗവൻഭായ് ഡി ഭറാഡ് രാജിവച്ചു. ബിജെപിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ മുതിർന്ന നേതാവും എംഎൽഎയുമായ മോഹൻസിൻഹ് രത്വ രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു. 24
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവ ജഡേജ ഗുജറാത്ത് നിയമസഭയിലേക്കു ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നു റിപ്പോർട്ട്. ഗുജറാത്തിലെ സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഇന്നു യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കും. മെക്കാനിക്കൽ
അഹമ്മദാബാദ്∙ ഗുജറാത്തിൽ പത്തുതവണ എംഎൽഎയായ കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു. മോഹൻസിൻഹ് രത്വയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് വിട്ടത്. ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ജഗ്ദീഷ് താക്കൂറിന് രാജിക്കത്ത് കൈമാറി. ഉടൻ തന്നെ ബിജെപിയിൽ ചേരും.
സൂറത്ത്∙ ഗുജറാത്തിൽ സന്ദർശനത്തിനെത്തിയ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി യാത്ര ചെയ്ത ട്രെയിനിനു നേരെ കല്ലേറുണ്ടായതായി പാർട്ടിവക്താവ്. തിരഞ്ഞെടപ്പു പ്രചാരണത്തോടനുബന്ധിച്ച് റാലിയിൽ പങ്കെടുക്കാനാണ് ഉവൈസി ഗുജറാത്തിൽ എത്തിയത്. തിങ്കളാഴ്ച വൈകിട്ട് സൂറത്തിൽ എത്തുന്നതിനു മുൻപാണ് ഉവൈസി സഞ്ചരിച്ചിരുന്ന
ബിജെപിയുടെ വാടാത്ത താമരപ്പാടമാണ് ഗുജറാത്ത്; മൂന്നു പതിറ്റാണ്ടോളമായി പാർട്ടിയുടെ കിരീടത്തിലെ പൊൻതൂവൽ. ഗുജറാത്ത് ഭരിച്ചവർതന്നെ രാജ്യഭരണവും കയ്യാളുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. മൂന്നു ദശകത്തോളം ബിജെപി– കോൺഗ്രസ് പോരാട്ടം നടന്ന സംസ്ഥാനത്ത് ഇത്തവണ വീറോടെ പോരാടുന്ന മറ്റൊരു കൂട്ടരുണ്ട്, ആം ആദ്മി പാർട്ടി (എഎപി)...
അഹമ്മദാബാദ് ∙ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ആവേശം കൂട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലേക്ക്. വൽസാദ് ജില്ലയിൽ എത്തുന്ന മോദി വൈകിട്ട് 3ന് ജനങ്ങളെ അഭിസംബോധന ചെയ്യും. ശേഷം
അഹമ്മദാബാദ്∙ ഗുജറാത്ത് തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറിയാൽ, കേന്ദ്ര ഏജൻസികളുടെ പിടിയിൽപ്പെട്ട മന്ത്രിമാരെ വെറുതെ വിടാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായി എഎപി കൺവീനറും ഡൽഹി
ന്യൂഡൽഹി ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ ദൃശ്യമാധ്യമ പ്രവർത്തകൻ ഇസുദാൻ ഗഡ്വി ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്രിവാളാണ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഗുജറാത്തിലെ പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും
ന്യൂഡൽഹി ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിക്കുക എന്നതാണ് ബിജെപിയുടെ അജൻഡ. തിരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താൻ
ന്യൂഡൽഹി ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഇത്തവണ രണ്ടു ഘട്ടമായി നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഡിസംബർ ഒന്നിന് ഒന്നാം ഘട്ട വോട്ടെടുപ്പും അഞ്ചിന് രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കും. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. അന്നു തന്നെയാണ് ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണൽ. ഡൽഹിയിൽ
അഹമ്മദാബാദ് ∙ ഏകീകൃത സിവിൽകോഡ് നടപ്പാക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഇതിനായി എല്ലാ സമുദായങ്ങളുമായി ചർച്ച നടത്തണം. ഗുജറാത്തില്‍...
ഗാന്ധിനഗർ ∙ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നത് പഠിക്കാൻ സമിതി രൂപീകരിച്ച് ഗുജറാത്ത് സർക്കാർ. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് ഏകീകൃത സിവിൽ കോഡ് അനിവാര്യമാണെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം ആഭ്യന്തരമന്ത്രി ഹർഷ് സംഘവി വിശദീകരിച്ചു. അതിനിടെ, എഎപി
ചണ്ഡിഗഢ്∙ കറൻസി നോട്ടുകളിൽ ഗണപതിയുടെയും ലക്ഷ്മിദേവിയുടെയും ചിത്രം ഉൾപ്പെടുത്തണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി കോൺഗ്രസ്. എന്തുകൊണ്ട് അംബേദ്കറുടെ ചിത്രം വയ്ക്കുന്നില്ലെന്നാണ് കോൺഗ്രസ് എംപി മനീഷ് തിവാരിയുടെ ചോദ്യം. പഞ്ചാബിലെ അനന്ത്പുർ സാഹിബിലുള്ള തിവാരി