ADVERTISEMENT

സാജിദ് യഹിയ സംവിധാനം ചെയ്ത ‘ഖൽബ്’ കണ്ടവരെല്ലാം അന്വേഷിച്ചത് തുമ്പിയെ ആയിരുന്നു; സൂഫി സംഗീതത്തിന്റെ അഴകൊത്ത ആ മൊഞ്ചത്തിക്കുട്ടിയെ. ആരാധകരുടെ അന്വേഷണം അവസാനിച്ചത് മേഘാലയയിൽ ആണ്. മേഘാലയയിലെ അഡിഷനൽ ചീഫ് സെക്രട്ടറി  ഷക്കീലിന്റെയും സഫീറയുടെയും മകൾ നേഹ നസ്‌നീൻ ഷക്കീൽ ആണ് ഖൽബിലെ തുമ്പിയായി മലയാളത്തിലേക്കു പറന്നെത്തിയത്.

ബെംഗളൂരു ക്രൈസ്റ്റ് കോളജിൽനിന്ന് ഡിഗ്രി കഴിഞ്ഞ് കിങ്സ് കോളജ് ഓഫ് ലണ്ടനിൽ എജ്യുക്കേഷൻ പബ്ലിക് പോളിസിയിൽ ഉപരിപഠനം നടത്തുന്ന നേഹ ഇൻസ്റ്റഗ്രാമിലെ താരമാണ്. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം ഉള്ളിലൊതുക്കി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് നേഹയെത്തേടി സാജിദിന്റെ ക്ഷണം വരുന്നത്. 

ഖൽബിലെ തുമ്പി എന്ന കഥാപാത്രം നേഹയ്ക്കു വേണ്ടി എഴുതിയതാണെന്നുതന്നെ പറയേണ്ടി വരും. ആദ്യമായി അഭിനയിക്കുകയാണെന്ന് തോന്നാത്ത തരത്തിൽ തികച്ചും തന്മയത്വത്തോടെ ആ കഥാപാത്രത്തെ ഏറ്റെടുത്ത നേഹ ആദ്യ സിനിമയിൽത്തന്നെ ശബ്ദവും കൊടുത്തു. പാട്ടുകാരി കൂടിയായ തനിക്ക് സിനിമയുടെ പ്രമോഷനുവേണ്ടി പോയപ്പോൾ ഗായിക ചിത്രയ്ക്കു മുന്നിൽ പാടാൻ കഴിഞ്ഞത് സ്വപ്നതുല്യമായിരുന്നു എന്ന് നേഹ പറയുന്നു. മലയാളത്തിൽ വേരുകളുള്ള തന്നെ മലയാളികൾ രണ്ടുകയ്യും നീട്ടി സ്വീകരിച്ച സന്തോഷം പങ്കുവച്ചുകൊണ്ട് നേഹ നസ്‌നീൻ മനോരമ ഓൺലൈനിനോടൊപ്പം ചേരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com