ADVERTISEMENT

തൃശൂർ ∙ വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി കലക്ടർ വി. ആർ. കൃഷ്ണതേജയുടെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. ഒക്ടോബർ 17നു കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങളും അവകാശങ്ങളും തീർപ്പാക്കിയ ശേഷം 2024 ജനുവരി 5ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. 

ബൂത്തുകളുടെ പുനഃക്രമീകരണവും ഇതോടൊപ്പം ജനുവരിയിൽ നടത്തും. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പോളിങ് കേന്ദ്രങ്ങളിലും പരിശോധന നടത്തിയതായി കലക്ടർ അറിയിച്ചു.   എല്ലാ ബൂത്തുകളിലും അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലവൽ ഏജന്റുമാരെ നിയമിക്കണമെന്നു കലക്ടർ നിർദേശം നൽകി.    

ബൂത്തിലെ പുതിയ വോട്ടർമാരെ കണ്ടെത്തുന്നതിനൊപ്പം മരണപ്പെട്ടവർ, സ്ഥലം മാറിപ്പോയവർ തുടങ്ങി വോട്ടർ പട്ടികയിൽ നിന്നു പേര് നീക്കം ചെയ്യേണ്ടവരുടെയും വിവരം ബൂത്ത് ലവൽ ഓഫിസറെ അറിയിക്കണം.  യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ഡപ്യൂട്ടി കലക്ടർ എം.സി. ജ്യോതി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.പ്രദീപ് കുമാർ, കെ.വി. ദാസൻ, കെ.പി. ഉണ്ണിരാജ്, ബി.ശശിധരൻ, ടി.ടി. ആന്റണി, റാഫേൽ ടോണി, സി.ടി. ജോഫി, കെ.സി. ശ്രീരാജ് തുടങ്ങിയവർ പങ്കെടുത്തു.

∙ പേരു ചേർക്കാം

2024 ജനുവരി ഒന്നിന് 18 വയസ്സു പൂർത്തിയാകുന്നവർക്കു വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. പേര് ചേർക്കൽ– ഒഴിവാക്കൽ, തിരുത്തൽ തുടങ്ങിയ അപേക്ഷകൾ voters.eci.gov.in എന്ന സൈറ്റ് വഴിയോ വോട്ടേഴ്സ് ഹെൽപ് ലൈൻ ആപ്പ് വഴിയോ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ സഹായം നൽകുന്നതിനു ജില്ലാ–താലൂക്ക്, തിരഞ്ഞെടുപ്പ് വിഭാഗത്തിൽ ഹെൽപ് ഡെസ്ക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com