ADVERTISEMENT

തിരുവനന്തപുരം∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തിനു നേരെ ചാടി വീണ് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി. തിരുവനന്തപുരം ഗവ.ഡെന്റൽ കോളജിൽ ചികിത്സ തേടി അദ്ദേഹം മടങ്ങും വഴി ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ പട്ടത്തായിരുന്നു അപ്രതീക്ഷിത നീക്കം. ജില്ലാ സെക്രട്ടറി എസ്.കെ.ആദർശിന്റെ നേതൃത്വത്തിൽ എട്ടു പ്രവർത്തകരാണ് തിരക്കേറെയുള്ള റോഡിൽ പ്രതിഷേധിച്ചത്.  സാന്നിധ്യം തിരിച്ചറിഞ്ഞ് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇവരെ ബലമായി പിടികൂടി വശത്തേക്കു മാറ്റി.

വേഗം കുറയ്ക്കാതെ തന്നെ ഗവർണറുടെ വാഹനവും എസ്കോർട്ട് വാഹനങ്ങളും കടന്നു പോവുകയും ചെയ്തു. പിടികൂടിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നാലെ ജാമ്യത്തിൽ വിട്ടു.  നേരത്തേ രാജ്ഭവനിൽ നിന്നു ഡെന്റൽ കോളജിലേക്കു പോകുമ്പോൾ  പ്രതിഷേധമുണ്ടായില്ല. എന്നാൽ കോളജിൽ  എസ്എഫ്ഐ  ബാനറും പ്ലക്കാർഡുകളും ഉയർത്തിയിരുന്നു. ‘ഞങ്ങൾക്ക്‌ ചാൻസലറെയാണ്‌ വേണ്ടത്‌, സവർക്കറെയല്ല’ എന്നെഴുതിയ കറുത്ത ബാനറുകളുമായി പ്രവർത്തകർ അണിനിരന്നെങ്കിലും ഗവർണറുടെ അടുത്തേക്കു വരികയോ മറ്റു രീതിയിൽ പ്രതിഷേധിക്കുകയോ ചെയ്തില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com