ADVERTISEMENT

തിരുവനന്തപുരം ∙ മേയറുടെ ഓഫിസ് കർ‍ശന നിർദേശം നൽകിയിട്ടും കോർപറേഷൻ ഓഫിസ് കെട്ടിടത്തിനു മുകളിൽ കെട്ടിയ കൂറ്റൻ ബാനർ നീക്കം ചെയ്യാതെ സംഘടന. ഇതുൾപ്പെടെ കോർപറേഷൻ ആസ്ഥാന കവാടം ഫ്ലെക്സ് ബോർഡുകളും ബാനറുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് എങ്കിലും അനധികൃത ബോർഡുകൾ നീക്കം ചെയ്യേണ്ട ഉദ്യോഗസ്ഥരും അനങ്ങുന്നില്ല. കവടിയാർ മുതൽ കിഴക്കേകോട്ട വരെയുള്ള പ്രധാന റോഡിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി വിധി നിലവിലുണ്ട്.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അടുത്ത മാസം 10ന് സംസ്ഥാന സർക്കാർ ജീവനക്കാർ നടത്തുന്ന രാജ്ഭവൻ മാർച്ചിനോടനുബന്ധിച്ചാണ് കോർപറേഷൻ കെട്ടിടത്തിനു മുകളിൽ ബാനർ സ്ഥാപിച്ചത്. പൗരാണിക പ്രധാന്യമുള്ള കെട്ടിടത്തിന്റെ കാഴ്ച മറച്ച് ബാനർ സ്ഥാപിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ നീക്കം ചെയ്യാൻ മേയറുടെ ഓഫിസ് സംഘടന ഭാരവാഹികളോട് നിർദേശിച്ചെങ്കിലും ഇന്നലെ രാത്രിയും നീക്കം ചെയ്തിട്ടില്ല.

അനുമതിയില്ലാതെ സ്ഥാപിക്കുന്ന ഫ്ലെക്സ് ബോർഡുകളും ബാനറുകളും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് അധികാരമുണ്ട്. തീയതി കഴിഞ്ഞും നീക്കം ചെയ്യാത്ത ബോർഡുകളും നീക്കാമെന്ന് സർക്കാർ ഉത്തരവുണ്ട്. അനുമതി വാങ്ങാതെയാണ് കോർപറേഷൻ കവാടത്തിനു മുന്നിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതെങ്കിലും നീക്കാൻ ഉദ്യോഗസ്ഥർക്ക് തയാറല്ല.


കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

https://www.manoramaonline.com/district-news.htmlമിക്ക ബോർഡുകളും പരിപാടി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടവ ആണ്. ‌കോർപറേഷൻ ആസ്ഥാനത്തിനു തൊട്ടടുത്തുള്ള പബ്ലിക് ഓഫിസ് വളപ്പും ഫ്ലെക്സ് ബോർഡുകളാൽ നിറഞ്ഞിരിക്കുകയാണ്. അനധികൃത പരസ്യ ബോർഡുകൾക്കെതിരെ നടപടി സ്വീകരിക്കാത്തതിനു ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ കോർപറേഷൻ സെക്രട്ടറിയെ വിളിച്ചുവരുത്തി ശാസിച്ചത് അടുത്തിടെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com