ADVERTISEMENT

വണ്ടിത്താവളം ∙ പാലക്കാട് മീനാക്ഷിപുരത്തു സംസ്ഥാന അതിർത്തിയായ നെടുമ്പാറയിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) മീനാക്ഷിപുരം പൊലീസും ചേർന്നു നടത്തിയ വാഹന പരിശോധനയിൽ 81 കിലോഗ്രാം കഞ്ചാവുമായി 2 പാലക്കാട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും പിടിയിലായി. വേലന്താവളം  കോഴിപ്പാറ എംകെ സ്ട്രീറ്റ് ആർ. രാധാകൃഷ്ണൻ (രാജേഷ്–24), മലപ്പുറം മഞ്ചേരി ആനക്കയം കൂരിമണ്ണിൽ വീട് യു.ഷാഫി (35), വേലന്താവളം കോഴിപ്പാറ നീലിപ്പാറ കെ.ദീലിപ് (26) എന്നിവരാണു കഞ്ചാവുമായി പിടിയിലായത്.  വിശാഖപട്ടണത്തു നിന്നാണു പ്രതികൾ കഞ്ചാവെത്തിച്ചത്. വൻ തോതിൽ കഞ്ചാവ് കടത്തിയിരുന്ന പ്രതികൾ കുറച്ചു ദിവസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.

ജില്ലയിൽ പൊലീസ് പിടികൂടുന്ന വലിയ കഞ്ചാവ് കേസുകളിലൊന്നാണിത്. പ്രതികളുൾപ്പെട്ട ലഹരി കടത്ത് സംഘത്തെക്കുറിച്ചു പൊലീസ് അന്വേഷണം ശക്തമാക്കിയെന്നും പ്രതി ഷാഫി മലപ്പുറം കോട്ടക്കലിൽ കവർച്ചക്കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ നിർദേശപ്രകാരം ചിറ്റൂർ ഡിവൈഎസ്പി സുന്ദരൻ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ആർ.മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ എം.വി.പൗലോസ്, മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ പൊലീസ് സബ് ഇൻസ്പെക്ടർമാരായ സുജിത്ത്, എച്ച്.ഹർഷാദ് എന്നിവരടങ്ങുന്ന ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണു മീനാക്ഷിപുരം അതിർത്തിയിൽ വാഹന പരിശോധന നടത്തി കഞ്ചാവും പ്രതികളെയും പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com