ADVERTISEMENT

കോഴിക്കോട്∙ ട്രെയിനുകളിലുണ്ടായ തീവയ്പ് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾക്കായി റെയിൽവേ, അഗ്നിരക്ഷാസേന, ആർപിഎഫ്, റെയിൽവേ പൊലീസ്, വിവിധ സംസ്ഥാന സർക്കാർ വകുപ്പുകൾ എന്നിവ ചേർന്ന് റെയിൽ‌വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിൽ അഗ്നിരക്ഷാ ബോധവൽക്കരണ മോക് ഡ്രിൽ നടത്തി. സീനിയർ ഡിവിഷനൽ സേഫ്റ്റി ഓഫിസർ സി.മുരളീധരൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

രാവിലെ 10.45ന് നാലാം പ്ലാറ്റ്ഫോമിലും യാത്രക്കാരുടെ വിശ്രമഹാളിലും തീപിടിത്തമുണ്ടായ സാഹചര്യത്തെ നേരിടുന്ന രീതിയിലായിരുന്നു മോക് ഡ്രിൽ.  റെയിൽവേ പൊലീസ്, ആർപിഎഫ്, റെയിൽവേ ജീവനക്കാർ, അഗ്നിരക്ഷാ സേന, താലൂക്ക് ദുരന്ത നിവാരണ സേന, ജില്ലാ മെഡിക്കൽ ടീം എന്നിവയുടെ സഹായത്തോടെ അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്തിയതോടെ മോക് ഡ്രിൽ സമാപിച്ചു.  കോഴിക്കോട് ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫിസർ കെ.അരുൺ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വി.നിഥിൻ, റെയിൽവേ സ്റ്റേഷൻ മാനേജർ സി.കെ.ഹരീഷ്, സീനിയർ സെക്‌ഷൻ എൻജിനീയർ ഹാരിസ്, ഉപേന്ദ്രകുമാർ തുടങ്ങിയവർ മോക് ഡ്രില്ലിന് നേതൃത്വം നൽകി. റെയിൽ‍വേ ജീവനക്കാരും പോർട്ടർമാരും യാത്രക്കാരും മോക് ഡ്രില്ലിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com