ADVERTISEMENT

ചങ്ങനാശേരി ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചിട്ടു മാസങ്ങൾ പിന്നിട്ടിട്ടും നടപടിയെടുക്കാതെ അധികൃതർ. നഗരമധ്യത്തിലുള്ള സ്റ്റാൻഡിൽ ഒട്ടേറെ യാത്രക്കാരാണു ദിവസവും എത്തുന്നത്. പുരുഷൻമാർ സ്റ്റാൻഡിലെ ഒഴിഞ്ഞ മൂലകൾ ‘ശുചിമുറി’യാക്കുമ്പോളും സ്ത്രീകളുടെ കാര്യം പരിതാപത്തിലാണ്. കഴിഞ്ഞ 3 മാസത്തിനിടെ സ്റ്റാൻഡിലെ അവസ്ഥ പലതവണ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. എങ്കിലും ഇതുവരെ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. 

മലിനജല ടാങ്ക് ബ്ലോക്കായതോടെയാണ് സ്റ്റാൻഡിലെ ശുചിമുറി കോംപ്ലക്സ് അടച്ചത്. യാത്രക്കാരുടെ ഭാഗത്തു നിന്നും പരാതി ഉയർന്നപ്പോൾ ഗതാഗത മന്ത്രിയുടെ ഓഫിസ് ഇടപെട്ടു. ശുചിമുറിയുടെ ചുമതല ഏജൻസിക്കു നൽകുമെന്നാണ് അറിയിച്ചത്. മലിനജല ടാങ്ക് പൊളിച്ച് തകരാർ പരിഹരിക്കണമെന്നാണ് അധിക‍ൃതർ വിശദീകരണം. എന്തുകൊണ്ട് അതു നടക്കുന്നില്ലെന്നാണ് ചോദ്യം. കെഎസ്ആർടിസി ജീവനക്കാർക്കായി ഓഫിസ് കെട്ടിടത്തിൽ ശുചിമുറിയുണ്ടെങ്കിലും മലിനജലം സമീപത്തെ റോഡിലേക്ക് ഒഴുകുന്നതു കൊണ്ട് ഇപ്പോൾ ഇതും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com