ADVERTISEMENT

പഴയങ്ങാടി∙ അടുത്തില കെഎസ്ടിപി റോഡ് മരണക്കെണിയായി മാറുകയാണ്. കെഎസ്ടിപി റോഡ് വന്നതിന് ശേഷം ഒട്ടേറെ ജീവനുകൾ പൊലിഞ്ഞിട്ടും അധികാരികൾ ഈ റോഡിന്റെ പ്രശ്നം പഠിച്ചിട്ടില്ല. അതിന്റെ ഒടുവിലത്തെ ഇരയാണ് ചെറുതാഴം പടന്നപ്പുറത്തെ ടി.അശ്വിൻ(20).  അടുത്തില എരിപുരം ചെങ്ങൽ എൽപിസ്കൂളിന് മുന്നിലാണു രാവിലെ 8.40നു നാടിനെ നടുക്കിയ അപകടം നടന്നത്.

മംഗളൂരുവിലേക്കു പോത്തിനെയും കൊണ്ടുപോകുന്ന കൂറ്റൻ കണ്ടെയ്നർ ലോറി അശ്വിന്റെ ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുന്നിലെ ഏണി ഒടിഞ്ഞു. നിലത്ത് വീണ അശ്വിന്റെ ദേഹത്തേക്ക് ലോറിയുടെ പിൻഭാഗം കയറിയിറങ്ങുകയായിരുന്നു.തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അശ്വിൻ തൽക്ഷണം മരിച്ചു. 

അടുത്തില റോഡിൽ അപകടങ്ങൾ കൂടി വരികയാണ്. അത് ഒഴിവാക്കാൻ യാതൊരു നടപടിയും ഉണ്ടാകുന്നില്ല. മുന്നറിയിപ്പ് ബോർഡുകളും  നിരീക്ഷണ ക്യാമറകളും  ഈ പരിസരത്തെ ഇല്ല.

അപകടം നടന്ന് ഏറെനേരം മരിച്ച ആളെ തിരിച്ചറിയാൻ കഴിയാത്തത് പൊലീസിനെയും നാട്ടുകാരെയും വിഷമത്തിലാക്കി. അപകടസ്ഥലത്തു നിന്നു മൊബൈൽ ഫോൺ ലഭിച്ചതോടെയാണ് മരിച്ചത് അശ്വിനാണെന്നു മനസ്സിലായത്. സ്ഥിരം അപകടകേന്ദ്രമായിട്ടും അപകടം ഒഴിവാക്കാനുള്ള മുന്നൊരുക്കങ്ങൾ ഒരുക്കാത്തത് വീണ്ടും ഇവിടെ ജീവനുകൾ ഒന്നൊന്നായി പൊലിയാൻ കാരണമാകുന്നു.  ഇവിടത്തെ അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ കണ്ണുതുറക്കണം.

അടുത്തില റോഡിലൂടെ രാമപുരം ഭാഗത്ത് നിന്ന് വരുന്ന വാഹനമായാലും പഴയങ്ങാടി ഭാഗത്ത് നിന്ന് വരുന്ന വാഹനമായായും  അമിത വേഗത്തിലാണ് വരുന്നത്. ഇത് തന്നെയാണ് അപകടത്തിന്റെ പ്രധാനകാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com