ADVERTISEMENT

ശ്രീകണ്ഠപുരം∙ പൈതൽമലയുടെ താഴ്‌വരയിലെ ഏഴരക്കുണ്ട് വെള്ളച്ചാട്ടവും കാഞ്ഞിരക്കൊല്ലിയിലെ അളകാ വെള്ളച്ചാട്ടവും പതഞ്ഞൊഴുകുന്നു. കർക്കടകമാണ് ഇവയുടെ പ്രൗഢകാലം. എന്നാൽ എത്തിപ്പെടാനുള്ള ബുദ്ധി മുട്ടും കാട്ടാനപ്പേടിയും ഉരുൾപൊട്ടൽ ഭീതിയും കാരണം സഞ്ചാരികൾ കുറവാണ്. കൂടാതെ, കർശന നിയന്ത്രണവുമുണ്ട്. നേരത്തേ, മഴക്കാലത്ത് ഇവിടെ സഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു. 

കാട്ടാനയിറങ്ങുന്ന പ്രദേശമാണ് ഇതെന്ന പ്രചരണവും യാത്രാദുരിതവും അടുത്ത കാലത്തായി സഞ്ചാരികളുടെ വരവിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 7 തട്ടുകളിലൂടെ ഒഴുകിയെത്തുന്ന ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിന്റെ ശബ്ദം പൊട്ടൻപ്ലാവിൽനിന്നേ കേൾക്കാം. സഞ്ചാരികൾ അപകടത്തിൽ പെടാതെ വെള്ളച്ചാട്ടം ആസ്വദിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. കാഞ്ഞിരക്കൊല്ലിയിലെ മനോഹരമായ അളകാ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കാഞ്ഞിരക്കൊല്ലി ടൗണിൽ എത്തുമ്പോഴേ കേൾക്കാം. 

മനോഹരമായ മഴക്കാഴ്ചകൾ ആനപ്പേടിയിൽ ഇപ്പോൾ സഞ്ചാരികൾക്ക് അന്യമാകുകയാണ്. കനത്ത മഴയും നീരൊഴുക്കും ഉള്ള സമയമായത് കൊണ്ട് സഞ്ചാരികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മുൻപ്, പൈതൽമലയുടെ മുകളിൽ സഞ്ചാരികൾ രാത്രി ടെന്റ് കെട്ടി താമസിക്കുമായിരുന്നു. കുറച്ചു വർഷമായി പൈതൽമല യാത്ര താഴ്‌വരയിലെ റിസോർ‌ട്ടുകളിൽ മാത്രം ഒതുങ്ങുകയാണ്. നേരം ഇരുട്ടിയാൽ മല മുകളിൽ വേനൽക്കാലത്തും ക്യാംപ് ഇല്ല. കാട്ടാനപ്പേടി തന്നെ കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com