ADVERTISEMENT

അടിമാലി ∙കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ റാണിക്കല്ല്– ചാക്കോച്ചി വളവിന് സമീപം അപകടങ്ങൾ തുടർക്കഥയായ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമാണത്തിന് നടപടി സ്വീകരിക്കാൻ കൂട്ടാക്കാതെ എൻഎച്ച് അധികൃതർ. ഒരു വർഷം മുൻപ് മൂന്നാറിൽനിന്ന് എറണാകുളത്തിന് പോകുകയായിരുന്ന കെഎസ്ആർടിസി ഇവിടെ നിന്ന് കൊക്കയിലേക്ക് പതിച്ച് ഒരാൾ മരിച്ചിരുന്നു. നാൽപത്തഞ്ചോളം യാത്രക്കാർക്ക് പരുക്കേറ്റു. ഇതോടെ ഇവിടെ സംരക്ഷണ ഭിത്തി നിർമാണത്തിന് ഉടൻ നടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിരുന്നു.

വീതിക്കുറവും സംരക്ഷണ ഭിത്തിക്ക് പകരം കല്ലുകൾ അടുക്കി വച്ച് കോൺക്രീറ്റ് മിശ്രിതം പൂശിയ നിലയിലുമായിരുന്നു അപകടമുണ്ടായ പാതയോരം. ക്രാഷ് ബാരിയർ ഉണ്ടായിരുന്നില്ല. ബസ് അപകടത്തിൽപെട്ടതോടെ അടുക്കി വച്ചിരുന്ന കല്ലുകൾ ചിതറി കൊക്കയിലേക്ക് പതിക്കുകയായിരുന്നു. പിന്നീട് ഇവിടെ സംരക്ഷണ ഭിത്തി നിർമിക്കുന്നതിന് പകരം റിബൺ വേലി വലിച്ചു കെട്ടുകയായിരുന്നു. ഇടയ്ക്കിടെ ഇവ മാറ്റി സ്ഥാപിക്കുന്ന ജോലി മാത്രമാണ് അധികൃതർ നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com